Categories: Business

കൊറോണ വൈറസ്; കേരളത്തിന്റെ ടൂറിസം ബിസിനസിനു തിരിച്ചടി

കൊറോണ വൈറസിന്റെ കരിനിഴലില്‍ കേരളത്തിന്റെ ടൂറിസം ബിസിനസിനു തിരിച്ചടി. തൃശൂര്‍, അലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതാണു കൂടുതല്‍ വിനയായത്.കൊച്ചിയും ആലപ്പുഴയും സഹിതം വിനോദ സഞ്ചാര മേഖലകളിലെല്ലാം തന്നെ ഹോട്ടല്‍ ബുക്കിംഗുകളുടെ റദ്ദാകല്‍ നിരക്ക് ഉയര്‍ന്നു.

2018-19 ലെ നിപ വൈറസ്, രണ്ട് മണ്‍സൂണ്‍ വെള്ളപ്പൊക്കം എന്നിവ  ടൂറിസം മേഖലയെ സാരമായി ബാധിച്ചശേഷം സംസ്ഥാനത്തിന്റെ പാതയിലായിരുന്നു കേരളം. പക്ഷേ, ഇപ്പോള്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പെട്ടെന്നു കുറവു വരുന്ന പ്രവണത ദൃശ്യമാകുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.2019 കലണ്ടര്‍ വര്‍ഷത്തില്‍ ആഭ്യന്തര മേഖലയില്‍ 18 ശതമാനം വളര്‍ച്ച ടൂറിസം രംഗത്തുണ്ടായിരുന്നു.വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 8 ശതമാനം ഉയര്‍ന്നു.

ടൂര്‍ പ്രോഗ്രാമുകളും പാക്കേജുകളും സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ വ്യാപകമായി റദ്ദാക്കപ്പെടുന്നുവെന്ന് പ്രശസ്ത  ടൂറിസം സംരംഭകന്‍ ഇ എം നജീബ് പറഞ്ഞു. വൈറസ് വ്യാധിയെ സര്‍ക്കാര്‍ ‘സംസ്ഥാന വിപത്ത്’ ആയി പ്രഖ്യാപിച്ചത് ഫലത്തില്‍ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രോഗബാധിതരെ സംരക്ഷിക്കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സ്ഥിതിഗതികള്‍ നന്നാക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പൂര്‍ണ്ണമായും അഭിനന്ദിക്കുന്നു.  പക്ഷേ,  ഇത്തരം നടപടികള്‍ ജനങ്ങളെ ഭയപ്പെടുത്തുമെന്നതിനാല്‍ ടൂറിസം വ്യവസായത്തെ സംബന്ധിച്ചിടത്തോളം ദോഷകരമാകും. ടൂറിസം മാത്രമല്ല സംസ്ഥാനത്തിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളെയും ഇതു ബാധിക്കും- ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (ഐഎടിഒ) സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയായ നജീബ് പറഞ്ഞു.

അതേസമയം, ഹോട്ടല്‍ ബുക്കിംഗ് റദ്ദാകല്‍ സംഭവിക്കുന്നുണ്ടെങ്കിലും  മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്ര ഉണ്ടാകുന്നില്ലെന്ന് ഹോസ്പിറ്റാലിറ്റി വ്യവസായ പ്രമുഖനായ സിജിഎച്ച് എര്‍ത്തിന്റെ സിഇഒ ജോസ് ഡൊമിനിക് പറഞ്ഞു. ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനമുണ്ടെന്ന സംസ്ഥാനത്തിന്റെ പ്രശസ്തി ഇത്തരം സാഹചര്യങ്ങളില്‍ സഹായികമാകുമെന്ന വ്യക്തിപരമായ അഭിപ്രായവും അദ്ദേഹത്തിനുണ്ട്.കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനുശേഷം 15-20 ശതമാനം റദ്ദാക്കലുകളുണ്ട്. എന്നാല്‍ ബുക്കിംഗും വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകുമ്പോഴും ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം, പ്രത്യേകിച്ച് ആരോഗ്യ ദുരന്തസമയത്ത്, കേരളമാണെന്ന ഖ്യാതി സംസ്ഥാനത്തിനുണ്ട്.

മാര്‍ച്ച് പകുതി വരെ ഉഷാറായി നില്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന കേരളത്തിലെ ഇത്തവണത്തെ ടൂറിസം സീസണ്‍ ഒന്ന് – രണ്ടു മാസം മുമ്പേ മയക്കത്തിലേക്കു നീങ്ങുന്ന പ്രവണതയാണ് പ്രകടമായി വരുന്നതെന്ന് കൊച്ചിയിലെ ഡിടിപിസി ടൂറിസം ഫെസിലിറ്റേറ്റര്‍ സി കെ ഫൈസല്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ വൈറസ് പ്രതിരോധിക്കാന്‍ എന്തൊക്കെ ക്രമീകരണമുണ്ടായാലും അന്താരാഷ്ട്ര ചിത്രം മോശമായിരിക്കുമ്പോള്‍ അത് ബിസിനസിനെ ബാധിക്കുക സ്വാഭാവികം.

റദ്ദാക്കലുകളുടെ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെടിഡിസി യുടേത്  ഉള്‍പ്പെടെ നിരവധി ഹോട്ടലുകളില്‍ ബുക്കിംഗ് റദ്ദാകുന്നുണ്ട്. കേരള ടൂറിസത്തിന്റെ ഹെല്‍പ്പ് ഡെസ്‌കുകളിലേക്ക സംസ്ഥാനത്തെ സ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ എല്ലാ വിനോദ സഞ്ചാരമേഖലകളെുയും തളര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ വിനോദ സഞ്ചാര മേഖല മിക്ക ഭൂഖണ്ഡങ്ങളിലും തിരിച്ചടി നേരിട്ടുതുടങ്ങി.

ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലില്‍ പത്തുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കപ്പല്‍യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതായി. കപ്പലിലുള്ള 3691 യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. ആരെയും കരയിലിറക്കിയിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും. 

വിനോദസഞ്ചാരമേഖലയില്‍ ഇതുവരെ യാതൊരുവിധ സ്വാധീനവും കൊറോണ വൈറസ് ഉണ്ടാക്കിയിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ വാദിക്കുന്നു.’ എന്നിരുന്നാലും, ഇവ ആദ്യ ദിവസങ്ങളാണ്. ഞങ്ങള്‍ നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു’ –  അസോസിയേഷന്‍ അറിയിച്ചു.നിലവില്‍ ചൈനയിലെ രണ്ട് പ്രവിശ്യകളില്‍ മാത്രമാണ് ഗുരുതരാവസ്ഥയുള്ളതെന്നും അവ ഇന്ത്യയിലേക്ക് വന്‍ ഗതാഗതം നയിക്കുന്ന നഗരങ്ങളല്ലെന്നും എഫ്എച്ച്ആര്‍ഐ ജോയിന്റ് ഓണററി സെക്രട്ടറി പ്രദീപ് ഷെട്ടി പറഞ്ഞു.

ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 10.4 ശതമാനവും ആഗോള തൊഴിലിന്റെ 10 ശതമാനവുമായി ഗാഢബന്ധമുള്ള വന്‍  ആഗോള ബിസിനസാണ് ടൂറിസം. 2020 ലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മൂന്ന് ശതമാനം മുതല്‍ നാല് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് ഐക്യരാഷ്ട്ര വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രവചിച്ചിരുന്നു.കൊറോണാ വൈറസ് ബാധ ഈ കണക്ക് തെറ്റിക്കുമെന്ന ആശങ്ക ശക്തമാവുകയാണിപ്പോള്‍. അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ചൈനയിലേക്കു വിമാന സര്‍വീസുകളുടെ എണ്ണം ഗണ്യമായി കുറച്ചു. ചൈനയുമായുള്ള യാത്രക്കാരുടെ യാത്രയ്ക്കുള്ള റഷ്യ അതിര്‍ത്തിയും ഹോങ്കോങ്ങും അതിര്‍ത്തികളും അതിര്‍ത്തി കടത്തുവള്ളങ്ങളും റെയില്‍വേകളും അടച്ചു.

2003 ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് കൊറോണ വൈറസിന്റെ ഫലമായി 26 രാജ്യങ്ങളില്‍ 8,096 കേസുകളും 774 മരണങ്ങളും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചരുന്നു.അതു പക്ഷേ, അഞ്ചു മാസം കൊണ്ട് നിയന്ത്രണാധീനമായി. അതേസമയം, കൊറോണ വൈറസ് വ്യാപനം മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു.

സാര്‍സ് കൊറോണ വൈറസ് ബാധ വന്നതോടെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 9.4 മില്യണ്‍ കുറവുണ്ടായതായായിരുന്നു കണക്ക്. 30 –  50 ബില്യണ്‍ ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടവും സംഭവിച്ചു. എന്നാല്‍ 2003 ല്‍, ടൂറിസത്തില്‍ ചൈനയുടെ പങ്ക് താരതമ്യേന ചെറുതായിരുന്നു. 38 ദശലക്ഷത്തില്‍ താഴെ സഞ്ചാരികളെ സ്വീകരിക്കുകയും 17 ദശലക്ഷം പേരെ വിദേശത്തേക്ക് അയക്കുകയും ചെയ്ത രാജ്യം.ചൈനയിലെ വന്‍മതില്‍ എക്കാലവും ആഗോള സഞ്ചാര ഭൂപടത്തിലെ തിളങ്ങുന്ന ഇടം തന്നെ.

2019 ല്‍ ചൈനയിലെത്തിയത് 142 ദശലക്ഷം വിനോദ സഞ്ചാരികളാണ്. 134 ദശലക്ഷം ചൈനക്കാര്‍ വിദേശത്തേക്കു സഞ്ചരിച്ചു.ഇതുകൂടാതെ  5.5 ബില്യണ്‍ ആഭ്യന്തര യാത്രകളാണു ചൈനയില്‍ നടന്നത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസ് മൂലമുണ്ടായ ആഗോള ഉത്കണ്ഠയുടെ നിഴലില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കണക്കുകളെല്ലാം ഇക്കൊല്ലം മാറുമെന്നുറപ്പായി.എയര്‍പോര്‍ട്ട് അടയ്ക്കല്‍, ഫ്‌ളൈറ്റ് റദ്ദാക്കലുകള്‍, അതിര്‍ത്തി ബന്ധനം എന്നിവ ഈ മേഖലയില്‍ ദോഷകരവും ശാശ്വതവുമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (ഡബ്ല്യുടിടിസി) പ്രസിഡന്റും സിഇഒയുമായ ഗ്ലോറിയ ഗുവേര ഭയപ്പെടുന്നു.

ടൂറിസം വ്യവസായം ഒറ്റപ്പെട്ട ബിസിനസേയല്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.ടൂറിസം ശൃംഖലയില്‍ താമസസൗകര്യം, ഭക്ഷണ പാനീയ സേവനങ്ങള്‍, വിനോദം, ഗതാഗതം, യാത്രാ സേവനങ്ങള്‍, കൃഷി, മത്സ്യബന്ധനം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് വരെ എല്ലാം ഉള്‍പ്പെടുന്നുവെന്നതിനാല്‍ ഈ മേഖലയ്ക്കുണ്ടാകുന്ന ആഘാതത്തിന്റെ വ്യാപ്തി വലുതായിരിക്കും.

വൈറസ് പകര്‍ച്ചവ്യാധി മൂലം ഇന്തോനേഷ്യയ്ക്ക് ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തില്‍ 4 ബില്യണ്‍ ഡോളര്‍ നഷ്ടമാകുമെന്ന് രാജ്യത്തിന്റെ  ടൂറിസം മന്ത്രി പറഞ്ഞു. ഹോളിഡേ ദ്വീപായ ബാലിയില്‍ കഴിഞ്ഞ മാസം അവസാനത്തോടെ പതിനായിരത്തോളം യാത്രാ റദ്ദാക്കലുകളുണ്ടായി.
കഴിഞ്ഞ വര്‍ഷം രണ്ട് ദശലക്ഷം ചൈനീസ് സന്ദര്‍ശകരുണ്ടായിരുന്നു ഇന്തോനേഷ്യയിലേക്ക്. ശരാശരി 1,400 ഡോളര്‍ ഓരോരുത്തും ചെലവഴിച്ചു.

Newsdesk

Share
Published by
Newsdesk

Recent Posts

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

3 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

5 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

24 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

1 day ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

1 day ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago