കൊല്‍ക്കത്ത: ദീപാവലി ആഘോഷങ്ങള്‍ രാജ്യമെങ്ങും നടക്കുന്നതിനിടെ കൊല്‍ക്കത്തയില്‍ അതിദാരുണമായ തീപിടുത്തത്തില്‍ നിരവധി വീടുകളും മറ്റും കത്തി നശിച്ചു. ന്യൂടൗണിലെ നിവേദിതാ പള്ളിയ്ക്ക് സമീപമുള്ള ചേരി പ്രദേശത്താണ് ശനിയാഴ്ച വന്‍ തീപിടുത്തമുണ്ടായത്. റിപ്പോര്‍ട്ടനുസരിച്ച് ധാരാളം വിടുകളും മറ്റും കത്തി നശിച്ചു. അപകടത്തില്‍ ഇതുവരെ ആളപായം ഉണ്ടായതായി പ്രധമിക വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും നാശനഷ്ടം കനത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ അടുത്ത ദിവസങ്ങളിലായി കൊല്‍ക്കത്തയില്‍ സംഭവിക്കുന്ന രണ്ടാമത്തെ തീപിടുത്തമാണ്. നവംബര്‍ 10 ന് ടോപ്‌സിയ മേഖലയിലെ ചേരിപ്രദേശത്തും സമാന രീതിയിലുള്ള തീപിടുത്തം ഉണ്ടായിട്ടുണ്ട്. അന്ന് ഉദ്ദേശം ഇരുപതോളം കുടിലുകളാണ് കത്തി നശിച്ചത്. ഇന്ന് ദീപാവലി ആഘോഷത്തിനിടെ പടക്കങ്ങള്‍ കത്തിച്ചപ്പോള്‍ തീപ്പൊരി വീണ് അപകടം ഉണ്ടാവാനാണ് സാധ്യത കൂടുതലെന്ന് പോലിസ് അറിയിച്ചു. അധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ മാര്‍ഗ്ഗങ്ങളും നോക്കുന്നതായി പോലിസ് വ്യക്തമാക്കി.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…