കോവിഡ് കാലത്ത് ലോകം പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ മൂലം പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്നതടക്കം പല പ്രയാസങ്ങളും ആളുകൾ നേരിടേണ്ടി വരുന്നുണ്ട്. ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കാനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുമ്പോഴും പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അരികിലെത്താൻ അവരെ ഒന്നു ചേർത്ത് പിടിക്കാൻ പല വഴികളും ആളുകൾ കണ്ടെത്തുന്നതും വാർത്തയായിട്ടുണ്ട്.
ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു അമ്മയും മകളുമാണ്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ യുഎസിൽ ഓൾഡ് ഏജിൽ ഹോമിൽ കഴിയുന്ന അമ്മയെ കാണാൻ അവരെ ഒന്നു കെട്ടിപ്പിടിക്കാൻ മകൾ തേടിയ വഴിയാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം നിലവിലുള്ളതിനാൽ അമ്മയെ ഒന്നു ചേർത്ത് പിടിക്കാന്‍ സർഗാത്മകമായ ഒരു വഴിയാണ് ഇവർ കണ്ടുപിടിച്ചതെന്നാണ് ആളുകൾ പറയുന്നത്.
ഒരു വലിയ ഹിപ്പോയുടെ വേഷം ധരിച്ചാണ് മകൾ അമ്മയ്ക്കരികിലെത്തുന്നത്.വേഷം അണുവിമുക്തമാക്കി സുരക്ഷ ഉറപ്പു വരുത്തി തന്നെയാണ് എത്തിയത്. മുന്നിൽ ഒരു ഹിപ്പോയെ കണ്ടെ വയോധികയായ അമ്മ ഒന്നു പകച്ചു നിന്നെങ്കിലും പിന്നീട് മകളുടെ ശബ്ദം കേട്ട് അരികിലേക്ക് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും തന്‍റെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയ മകളുടെ ശ്രമത്തെ അഭിനന്ദിക്കുകയാണ് പലരും. കുടുംബത്തിനൊപ്പം നിൽക്കുക എന്നത് പ്രധാന കാര്യം തന്നെയാണെങ്കിലും വൈറസിനെ അകറ്റി നിർത്താൻ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റ് ചില പ്രതികരണങ്ങൾ.
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…