ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംഘടനകളുടെയും മറ്റും കൂട്ടായ്മയില്‍ കര്‍ഷക സമരത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഇന്ന് സിന്‍ഹുവില്‍ കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴോണ് പുതിയ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മുന്നേറ്റമായിരിക്കും ഇനി വരുന്ന ദിവസങ്ങളില്‍ നടക്കുവാന്‍ പോവുന്നതെന്ന് നേതാക്കള്‍ സൂചനകള്‍ നല്‍കി.
അതേസമയം ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറാവുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ തീരുമാനങ്ങള്‍ മാറ്റണമെന്നും ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ ഉടനെ തന്നെ ബ്രിട്ടീസ് എം.പിമാര്‍ക്ക് കത്തുകള്‍ അയക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതുവരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനത്തിന് വരരുതെന്നും ഇതിനായി എം.പിമാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാത്ത അവസ്ഥയില്‍ ഇനി എന്ത് തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. ഡിസംബര്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഹരിയാണയിലെ ടോള്‍ പ്ലാസകള്‍ തുറന്നു കൊടുക്കുമെന്നും അവര്‍ അറിയിച്ചു. എല്ലാ എംബസികളുടെ മുന്നിലും സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്താനും തീരുമാനിച്ചു.
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…
മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…
നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…
തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…
അമേരിക്ക: ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ…