റിയാദ്: ഏറെ കാലത്തെ പ്രതിസന്ധികള്‍ക്ക് ശേഷം നാലു രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. രാജ്യങ്ങളുടെ അഖണ്ഡതയെ മാനിച്ച് ഐക്യവും കെട്ടുപ്പുറം ശക്തമാക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. അതോടെ എല്ലാ അല്‍ ഉല കരാറില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പുവച്ചു. അതോടെ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഉപരോധങ്ങള്‍ക്ക് വിരാമമായി.
ഇതോടെ ഖത്തറിന്‍മേല്‍ ഏര്‍പ്പെടുത്തിിരുന്നു എല്ലാവിധത്തിലുമുള്ള ഉപരോധങ്ങള്‍ക്ക് അറുതിയായെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. മൂന്നര വര്‍ഷം നീണ്ടു നിന്ന ഉപരോധം പിന്‍വലിച്ചാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ ഖത്തറിനെതിരെ നിലനിന്നിരുന്ന കര, വ്യോമ, സമുദ്ര പാതകള്‍ തുറന്നത്. ഈ തീരുമാനത്തിന് മധ്യസ്ഥത വഹിച്ചിരുന്നത് അമേരിക്കയും കുവൈത്തുമായിരുന്നു. ഇരു രാജ്യങ്ങളോടും ഖത്തര്‍ കിരീടാവകാശി അത്യന്തികം നന്ദി രേഖപ്പെടുത്തി. 2017ല്‍ ഖത്തറിന് തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദി,യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…