ഡബ്ലിന്‍: കഴിഞ്ഞയാഴ്ച ഡബ്ലിന്‍ ഹോമില്‍ രണ്ട് കുട്ടികളോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ സീമ ബാനുവിന്റെ കുട്ടികളുടെയും ശവസംസ്‌കാര ചങ്ങുകള്‍ ഇന്നലെ വൈകാകാരികമായ ചടങ്ങുകളോടെ നടന്നു. കണ്ടു നിന്നവരുടെ ഹൃദയം കവരുന്നത്ര വികാര നിര്‍ഭരമായിരുന്നു ചടങ്ങുകള്‍. ഡബ്ലിനിലെ വലിയൊരു വിഭാഗം മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. കോ ഡബ്ലിനിലെ ന്യൂകാസിലിലെ ശ്മശാനങ്ങള്‍ക്ക് മുമ്പായി വിടപറയാന്‍ സീമയുടെ ശവപ്പെട്ടിയും അവരുടെ കുട്ടികളുടെ രണ്ട് ചെറിയ വെളുത്ത ശവപ്പെട്ടികളും തുറന്നപ്പോള്‍ ഭര്‍ത്താവ് സമീര്‍ സയീദ് പൊട്ടിക്കരഞ്ഞു. അറിയാതെ കണ്ടു നിന്നവര്‍പോലും കണ്ണുനീര്‍ വാര്‍ത്തു.
കഴിഞ്ഞ ബുധനാഴ്ച ബാലിന്റിയറിലെ ലെവെല്ലിന്‍ കോടതിയിലുള്ള വീട്ടില്‍ സീമ (37), മകള്‍ അസ്ഫിറ റിസ (11), മകന്‍ ഫൈസാന്‍ സയ്യിദ് (6) എന്നിവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാര്‍ഡ വിശദമായ അന്വേഷണം ആരംഭിച്ചു. ദാരുണമായ ഈ കൊലയ്ക്ക് പിന്നിലുള്ള ആരായാലും അവരെ കണ്ടെത്തണമെന്ന ആവശ്യം ബന്ധുക്കളും ഉന്നയിച്ചു.
കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും എന്നാല്‍ സീമയ്ക്ക് എങ്ങനെ മാരകമായ പരിക്കുകള്‍ പറ്റി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഗാര്‍ഡ പറഞ്ഞു. പക്ഷേ, അവളും മരണത്തിന് കീഴടങ്ങി. യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കുടുംബം ഈ വര്‍ഷം ആദ്യം ദുബായില്‍ നിന്ന് അയര്‍ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. അപ്പോഴാണ് ദുരന്തം അവരെ പിന്തുടര്‍ന്നെത്തിയത്.
മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അവരുടെ അവസാന ശേഷിപ്പുകള്‍ അവരുടെ മാതൃരാജ്യത്ത് അടക്കം ചെയ്യാനായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് സീമയുടെ കുടുംബം പറഞ്ഞു. അതനുസരിച്ചുള്ള മറ്റു കര്‍മ്മങ്ങളും നടപടികളും ഉടനെ കൈക്കൊള്ളുമെന്നും അധികാരികള്‍ പറഞ്ഞു. എന്നാല്‍ ശവസംസ്‌കാരം അയര്‍ലണ്ടില്‍ തന്നെ നടക്കണമെന്ന് സമീര്‍ തറപ്പിച്ചുപറയുകയും അവരുടെ അടുത്ത ബന്ധുക്കളുമായി അന്തിമമായി തീരുമാനം പറയുകയും ചെയ്തു. ഇതെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ഈ ആഴ്ച വിട്ടയക്കുകയും ക്ലോണ്‍സ്‌കീഗ് പള്ളിയിലേക്ക് കൊണ്ടുപോകുകയും അവിടെ ന്യൂകാസിലിലെ മുസ്ലീം സെമിത്തേരിയില്‍ കഴുകി സംസ്‌കരിക്കാന്‍ തയ്യാറാക്കുകയും ചെയ്തു.
തുടര്‍ന്ന് പള്ളിയില്‍ കൃത്യമായി ചടങ്ങുകള്‍ നടക്കുകയും ശവകുഴികളില്‍ സമീര്‍ പുക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇസ്ലാമിക് സെന്റര്‍ ഓഫ് അയര്‍ലണ്ടിലെ ഹെഡ് ഇമാം ഷെയ്ഖ് ഡോ. ഉമര്‍ അല്‍ ഖാദ്രി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ”ഇത് വളരെ ദാരുണമായ ഒരു സംഭവമാണ്. ഇത് മുസ്ലിം സമൂഹത്തിന് മാത്രമല്ല എല്ലാ അയര്‍ലണ്ടിനും ഒരു ദുരന്തമാണ്,” അയര്‍ലണ്ടില്‍ ഇതുപോലൊന്ന് സംഭവിക്കുന്നത് ഇതു വരെ കേള്‍ക്കാത്തതാണ്.” ഡോ ഉമര്‍ അല്‍ ഖാദ്രി പറഞ്ഞു.
ദാരുണമായ മരണവുമായി ബന്ധപ്പെട്ട് താന്‍ ഇന്ത്യയിലുള്ള സീമയുടെ സഹോദരനോടും അമ്മയോടും സംസാരിക്കുകയായിരുന്നുവെന്ന് ഡോ. ഉമര്‍ അല്‍ ഖാദ്രി പറഞ്ഞു. അവരുടെ ദുഖത്തിന് തനിക്ക് അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എംബസി ശവസംസ്‌കാരത്തിന്റെ ചടങ്ങുകള്‍ ഒരു തത്സമയ ഒണ്‍ലൈന്‍ സ്ട്രീം സംഘടിപ്പിച്ചതിനാല്‍ സീമയുടെ കുടുംബത്തിന് ഇന്ത്യയിലിരുന്ന് കാണുവാന്‍ സാധ്യമായി.
ശവസംസ്‌കാരം അയര്‍ലണ്ടില്‍ നടക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവസാന ആചാരങ്ങള്‍ അനുഷ്ഠിക്കാനും മാതാപിതാക്കളെന്ന നിലയില്‍ അവരുടെ ശരിയായ കടമകള്‍ നിറവേറ്റാനും കഴിയാത്തതില്‍ മാതാപിതാക്കള്‍ അസ്വസ്ഥരാണെന്നും സീമയുടെ കുടുംബം വ്യക്തമാക്കി.
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…