Buzz News

കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെയ്ക്ക് താക്കീത്

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ പുതുവത്‌സര ദിനത്തിലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ്. ഓഫീസര്‍ കൂടിയായ ഐശ്വര്യ ഡോങ്‌റെ ചാര്‍ജ്ജെടുക്കുന്നത്. എന്നാല്‍ അതിന് ശേഷം അവര്‍ മേലുദ്യോഗസ്ഥ തന്നെ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞ് പാറാവു നിന്ന ഉദ്യോഗസ്ഥയ്ക്ക് എതിരെ അവര്‍ നടപടി എടുക്കുകയും ചെയ്തതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു.

ആവശ്യത്തിലേറെ തിരക്കുകള്ള ഒരു പരിധിയാണ് കൊച്ചി പോലീസ് സ്റ്റേഷന്‍ നഗരപരിധി. ഇത്തരം സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് ഡി.സി.പിക്ക് ആഭ്യന്തരവകുപ്പ് താക്കിത് നല്‍കി. അന്നു നടന്ന സംഭവം വാര്‍ത്തയാവുകയും പിന്നീട് അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തില്‍ പരാമര്‍ശിച്ച സംഭവം അരങ്ങേറിയത്. ഡി.സി.പി ഐശ്വര്യ തന്റെ മഫ്തി വേഷത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ കയറിച്ചെന്നപ്പോഴാണ് സംഭവം ഉണ്ടായത്.

തന്റെ ഔദ്യോഗിക വാഹനം സ്റ്റേഷന്റെ വളപ്പില്‍ നിര്‍ത്തിയ ശേഷം മഫ്തിയില്‍ സ്റ്റേഷനകത്തേക്ക് കയറിയ ഡി.സി.പി ഐശ്വര്യയെ വനിതാ ഉദ്യോഗ്‌സഥ തടഞ്ഞു. അധികാര ഭാവത്തില്‍ ഒരു യുവതി കയറിപ്പോവുന്നത് കണ്ടാണ് പാറാവു നിന്ന ഉദ്യോസ്ഥ തടഞ്ഞത്. അവക്കാരെങ്കില്‍ വലിയ ഉദ്യോഗസ്ഥയായ അവരെ തീരെ പരിചയവും ഇല്ലായിരുന്നു. ഇത് ഡി.സി.പിക്ക് ഒട്ടം ഇഷ്ടമായില്ല. ഔദ്യോഗിക വാഹനത്തില്‍ വന്നിട്ടും തന്നെ തടഞ്ഞുവെന്ന് പറഞ്ഞാണ് ഡി.സി.പി ഐശ്വര്യ ഈ പാറാവുകാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തത്.

എന്നാല്‍ പുതുവര്‍ഷത്തില്‍ ചാര്‍ജ്ജ് എടുത്ത ഡി.സി.പിയെ കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് മറ്റു പോലീസുകാര്‍ കാണുന്നത്. അവര്‍ മറ്റ് തിരക്കുകള്‍ കാരണം ചാര്‍ജ്ജ് എടുത്ത് പത്തു ദിവസം കഴിഞ്ഞാണ് വിണ്ടും വരുന്നത്. ഇതിനിടയില്‍ പോലീസുകാരുമായി കൂടിക്കാഴ്ചകളോ മറ്റോ നടത്താതിരുന്നതിനാല്‍ താഴെ കിടയിലുള്ള പലര്‍ക്കും ഉന്നത ഉദ്യോഗസ്ഥയായ ഈ ഐ.പി.എസ്. ഐശ്വര്യയെ തിരിച്ചറിഞ്ഞിരുന്നില്ല.

സാധാരണ ഇത്തരത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പോലും താഴെ കിടയിലുള്ള ഉദ്യോഗസ്ഥര്‍ അറിയുന്നത് പത്രമാധ്യമങ്ങളിലൂടെ ആയിരിക്കും. പലപ്പോഴും അവരുടെ മുന്നില്‍ ചെന്നു പെടാനുള്ള സാഹചര്യവും കുറവായിരിക്കും. ഈ സ്ഥിതിക്ക് പാറാവു നിന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് അവരെ തിരിച്ചറിയാന്‍ പറ്റാതിരുന്നത് ഒരു കുറ്റമായി പരിഗണിക്കാന്‍ പറ്റുന്ന വസ്തുതയല്ല. കൂടാതെ വനിതാ പോലീസ് സ്റ്റേഷനിലെ പാറാവുകാരിക്ക് ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തത് നേരിട്ട് കാണുവാനും സാധിക്കാത്ത ഇടത്തിലും ആയിരുന്നു. ഈ സ്ഥിതിയില്‍ ഒരിക്കലും പാറാവു നിന്ന ഉദ്യോഗസ്ഥ തെറ്റുകാരിയല്ലെന്നും അവര്‍ വളരെ അന്തസ്സോടെ തന്റെ ജോലി ചെയ്തുവെന്നുമാണ് സഹ പ്രവര്‍ത്തകര്‍ പറയുന്നത്.

കൊച്ചിപോലുള്ള നഗരപരിധിയില്‍ ആവശ്യത്തിലേറെ തിരക്കുകളും ജോലി ഭാരവും അതിലേറെ മാനസിക സംഘര്‍ഷങ്ങളും ഉള്ള സ്റ്റേഷന്‍ പരിധികളില്‍ ഇത്തരം പൊടിക്കൈകള്‍ ഒന്നും വേണ്ടെന്നാണ് ഡി.സി.പിയുടെ ഈ പ്രവര്‍ത്തികളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് പറഞ്ഞത്.

(അവലംബം: മനോരമ ന്യൂസ് ഓണ്‍ലൈന്‍)

Newsdesk

Recent Posts

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

8 hours ago

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…

1 day ago

അയർലണ്ടിൽ ജിപി സേവനം പ്രതിസന്ധിയിൽ; നിയമനം വർധിപ്പിക്കാൻ നീക്കം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…

2 days ago

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…

2 days ago

അയർലൻഡിൽ ബോളിവുഡ് സംഗീത വിസ്മയം; ഉദിത് നാരായണും ആദിത്യ നാരായണും ഒരേ വേദിയിൽ

അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…

2 days ago

വിക്ക്ലോയിലും ടിപ്പററിയിലും കാട്ടുതീ പടരുന്നു; പുക വാട്ടർഫോർഡിലേക്കും വ്യാപിക്കുന്നു

ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…

3 days ago