ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സേനയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനരീതികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുതിയ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചു. വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലും വ്യക്തമായ മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ ഇതിലൂടെ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത് പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വ്യക്തമായ കാരണം അറിയിച്ചു വേണം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ .
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റിന് മുമ്പ് ഹാജരാകാന്‍ വിസമ്മതിച്ചെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് നിയമം കര്‍ശനമാക്കി. കുറ്റകൃത്യങ്ങള്‍ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനും കൂട്ടത്തില്‍ അതേസമയം സാക്ഷികളെയും ഇരകളെയും ഭീഷണിപ്പെടുത്തി സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനും വേണ്ടിയാണ് അറസ്റ്റ് . എന്നാല്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമായി എഴുതി തയ്യാറാക്കി നാട്ടിലെ ബഹുമാന്യ വ്യക്തി സാക്ഷിയായി ഒപ്പിട്ട അറസ്റ്റ് മെമ്മോ ആയിരിക്കണം. അറസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ താല്പര്യത്തിനനുസരിച്ച് ഈ അറസ്റ്റിനെ കുറിച്ച് ഒരാളെ കൃത്യമായിട്ട് അറിയിച്ചിരിക്കണം. അറസ്റ്റ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം വളരെ കുറഞ്ഞ പോലീസ് അംഗങ്ങളേ ഉണ്ടാകാന്‍ പാടുള്ളൂ. അറസ്റ്റിനെ കുറിച്ച് മറ്റ് മാധ്യമ പ്രചരണങ്ങള്‍ ഒന്നും തന്നെ നല്‍കുവാന്‍ പാടില്ല.
അതേസമയം എന്തിനാണ് അറസ്റ്റ് എന്നും ഏത് അധികാരി പറഞ്ഞിട്ടാണ് ആ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് എന്നും ആ വ്യക്തിയെ കൃത്യമായിട്ട് അറിയിച്ചിരിക്കണം. അറസ്റ്റിനെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കണ്‍ട്രോള്‍ റൂമിലും വ്യക്തമായി വിവരങ്ങള്‍ കൈമാറണം. ജാമ്യമില്ലാ കേസുകള്‍ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റില്‍ മാത്രമേ വിലങ്ങ് വയ്ക്കുവാന്‍ പാടുള്ളൂ. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പോലീസ് കൂട്ടത്തില്‍ ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീയുടെ പരിചയത്തിലുള്ള മറ്റൊരു സ്ത്രീയെ അനുഗമിക്കാന്‍ അനുവദിക്കാം.
ഒരു വ്യക്തിയെ കുറിച്ച് പരാതി ലഭിച്ചാല്‍ സ്ഥലവും സമയവും വ്യക്തമായും കൃത്യമായും നോട്ടീസ് നല്‍കാതെ ഒരാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 65 വയസ്സില്‍ കൂടുതലുള്ള വൃദ്ധന്മാരെയും സ്ത്രീകളെയും 15 വയസ്സിന് താഴെയുള്ള ഉള്ള മറ്റു കുട്ടികളുടെ വിഭാഗത്തില്‍ പെട്ടവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളില്‍ പോയിട്ട് ആയിരിക്കണം ചോദ്യം ചെയ്യേണ്ടത്. എന്നാല്‍ ചോദ്യംചെയ്യാന്‍ വിളിക്കുന്ന നിശ്ചിത സമയത്തില്‍ കൂടുതല്‍ സമയം കസ്റ്റഡിയില്‍ ഒരു ആളെയും വയ്ക്കുവാന്‍ പാടുള്ളതല്ല.
കസ്റ്റഡി മരണങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടിയും ഇത്തരം കസ്റ്റഡി മരണങ്ങളെക്കുറിച്ച് സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന തെറ്റായ ധാരണകള്‍ മാറ്റുന്നതിനും പോലീസ് നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം പോലീസ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിയത്.
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…