വിശാഖപട്ടണത്തെ വിഷ വാതക ചോർച്ചയിൽ നിന്നും നൂറുകണക്കിന് പേരുടെ ജീവൻ രക്ഷകനായത് ‘പബ്‌ജി’ മൊബൈൽ ഗെയിം. വാതക ചോർച്ച സംഭവിക്കുമ്പോൾ ലഭിക്കാറുള്ള സൈറൺ മുഴങ്ങാത്ത സാഹാചര്യത്തിലാണ് പലരുടെയും ജീവൻ രക്ഷകനായി ‘പബ്‌ജി’ അവതരിച്ചത്.
വെളുപ്പിന് മൂന്നുമണിയോടുകൂടി വാതക ചോർച്ച സംഭവിക്കുമ്പോൾ ഗ്രാമത്തിലെ ജനങ്ങൾ ഉറക്കത്തിലായിരുന്നു. എന്നാൽ അന്നേരവും ഉറങ്ങാതെ പബ്‌ജി കളിച്ച യുവാവാണ് ഇവർക്ക് രക്ഷകനായി മാറിയത്.
വിഷവാതക ചോർച്ച സംഭവിക്കുമ്പോഴും ഫാക്ടറിയിൽ നിന്നും 200 മീറ്റർ അകലെ വീടുള്ള കിരൺ എന്ന യുവാവ് പബ്‌ജിയിൽ മുഴുകിയിരുന്നു. വിഷ വാതകത്തിന്റെ ഗന്ധം പരന്നതും പന്തികേട് തോന്നിയ കിരൺ പ്ലാന്റിലെ സുരക്ഷാ ജീവനക്കാരനെ വിളിച്ചു കാര്യമന്വേഷിച്ചപ്പോഴാണ് വാതക ചോർച്ചയാണ് കാരണമെന്ന് മനസ്സിലായത്.
പിന്നെ വൈകിയില്ല. തന്റെ സുഹൃത്തുക്കളെയും വിവരമറിയിച്ച് ഉറങ്ങി കിടന്നിരുന്നവരെ വിളിച്ചുണർത്തി പ്രദേശത്തെ ഉയരം കൂടിയ ഇടത്തേക്ക് മാറി.
എന്നാൽ ഏവരെയും രക്ഷപെടുത്തുന്നതിനിടയിൽ കിരണിന് ഇവരോടൊപ്പം വേഗം പിടിക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഈ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇയാളുമായി ആദ്യം സമ്പർക്കത്തിലായ വ്യക്തി പറഞ്ഞു.വിഷവാതക ചോർച്ചയിൽ 11 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 405 പേർക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടതായും വന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…