പാലക്കാട്: കാണാതായ പതിനെട്ടുകാരി യുവാവിന്റെ വീട്ടുകാർ പോലും അറിയാതെ യുവാവിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷം. പത്ത് വർഷത്തിന് ശേഷം ഇരുവരും മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് മാറിയതോടെയാണ് സംഭവം പുറത്തായത്. മൂന്നുമാസം മുന്‍പാണ് ഇവർ വീട്ടില്‍ നിന്നു മാറി താമസിച്ചത്.
2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്ന് യുവാവിനെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നെങ്കിലും പോലീസിന് വിവരങ്ങളൊന്നും കിട്ടിയില്ല.
ചെറിയ വീട്ടിലെ ഒറ്റമുറിയില്‍ ശുചിമുറി പോലുമില്ലാതെ മൂന്നു മാസം മുൻപ് വരെ യുവതി യുവാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വീട്ടുകാരറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു നൽകി. മുറി പുറത്തു നിന്നും പൂട്ടിയ ശേഷമാണ് യുവാവ് പുറത്ത് പോയിരുന്നത്.
രാത്രി വീട്ടുകാര്‍ അറിയാതെയാണ് ശൗചാലയത്തിൽ പോയിരുന്നതെന്ന് ഇരുവരും പോലീസിൽ മൊഴി നൽകി. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് യുവാവിനെ കാണാനില്ലെന്ന് പറഞ്ഞു വീട്ടുകാർ പരാതി നൽകി. പിന്നീട് യുവാവിനെ നെന്മാറ കവലയിൽ വെച്ച് സഹോദരൻ കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
പ്രായപൂര്‍ത്തിയായ തങ്ങൾ ഒരുമിച്ച് ജീവിക്കുകയാണെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകി. തുടർന്ന് ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം വിട്ടയച്ചു.
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…
വർക്ക് ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി…
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം .... അവരോടാണു യുദ്ധം...ചോര വീഴ്ത്താതെ,ചോര കൊടുക്കാതെ തീർക്കാൻ പറ്റും... എന്നുറപ്പില്ലാത്ത കളി...രഞ്ജിത്ത് സംവിധാനം ചെയ്യുന്ന…
ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…