കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലക്കേസിന് പിന്നാലെ കോഴിക്കോട് മുക്കത്ത് ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് രണ്ട് വര്‍ഷം പഴക്കമുള്ള ഇരട്ട കൊലപാതകം.
സ്വത്ത് കൂടുതല്‍ തരാത്തതിനെ തുടര്‍ന്ന് അമ്മയെയും ഇതിന് സഹായിച്ച കൂട്ടുകാരനെയും കൊന്ന കേസില്‍ മുക്കം വെസ്റ്റ് മണാശേരി സൗപര്‍ണികയില്‍ പി.വി. ബിര്‍ജുവിനെ (53)യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നിലവില്‍ ഇയാള്‍ ജോര്‍ജുകുട്ടി എന്ന പേരില്‍ തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് താമസിച്ചിരുന്നത്. ഇയാളെ വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. നേരത്തെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു.
2017 ജൂണ്‍ – ആഗസ്റ്റ് മാസങ്ങളിലാണ് ചാലിയം കടപ്പുറം, മുക്കം കാരശ്ശേരി എന്നിവിടങ്ങളില്‍നിന്നും മുറിച്ചു മാറ്റിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടന്ന വിവിധ ടെസ്റ്റുകളില്‍ മരിച്ചത് മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മായിലിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ഇസ്മായിലിന്റെ വിരലടയാളവും ഡി.എന്‍.എ പരിശോധനയിലും മൃതദേഹം ഇസ്മായിലിന്റെത് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
2016 മാര്‍ച്ചിലാണ് ബിര്‍ജുവും ഇസ്മായിലും ചേര്‍ന്ന് ബിര്‍ജുവിന്റെ അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയതി. കൊലപാതകത്തില്‍ സഹായിച്ചതിന് 2 ലക്ഷം രൂപയായിരുന്നു ഇസ്മായിലിന് വാഗ്ദാനം ചെയതത്.
എന്നാല്‍, സംഭവം നടന്നു ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയിരുന്നില്ല. പിന്നീട് ബിര്‍ജുവിന്റെ വീട് വിറ്റെന്നും ഇതിന് 10 ലക്ഷം രൂപ അഡ്വാന്‍സ് ലഭിച്ചെന്നും മനസിലാക്കിയ ഇസ്മായില്‍ ബിര്‍ജുവിനെ നിരന്തരം വിളിക്കുകയും കൊലപാതകം പുറത്തുപറയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2016 ജൂണ്‍ 18നു രാത്രി വീട്ടിലെത്തിയാല്‍ പണം നല്‍കാമെന്നു ബിര്‍ജു ഉറപ്പുനല്‍കി. ഭാര്യയെയും മകളെയും ബന്ധുവീട്ടിലേക്ക് അയച്ചു. രാത്രി വീട്ടിലെത്തിയ ഇസ്മായിലിന് അമിത അളവില്‍ മദ്യം നല്‍കകയും. ബോധരഹിതനായ ഇയാളെ കട്ടിലില്‍ കിടക്കുമ്പോള്‍ കയര്‍ ഉപയോഗിച്ചു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി. വിവിധ ചാക്കുകളില്‍ കെട്ടി പുഴയിലും കുമാരനെല്ലൂര്‍ എസ്റ്റേറ്റ് ഗേറ്റിലെ റോഡരികിലും തള്ളുകയായിരുന്നു.
ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കാർലോയിലെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചു.വെടിവയ്പ്പ് ഉണ്ടാകുമെന്ന് പറഞ്ഞ ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച്…
കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചില…
ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, ഈ വർഷം വീടുകളുടെ വില ഏകദേശം 4% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.…
Portlaoise സ്വദേശിയായ രാജേഷ് അലക്സാണ്ടർ Peace Commissioner ആയി നിയമിതനായി. 2024-25 കാലയളവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷ് (ഐസിസിഎൽ)…
താപനില വൻതോതിൽ ഉയരുന്നതിനാൽ എട്ട് കൗണ്ടികൾക്ക് മെറ്റ് ഐറാൻ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ക്ലെയർ, കെറി, ലിമെറിക്ക് ,…
മോസ്കോ: യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശി പൗരന്മാർ കീവ് വിടണമെന്നും റഷ്യ. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന്…