കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലക്കേസിന് പിന്നാലെ കോഴിക്കോട് മുക്കത്ത് ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് രണ്ട് വര്‍ഷം പഴക്കമുള്ള ഇരട്ട കൊലപാതകം.
സ്വത്ത് കൂടുതല്‍ തരാത്തതിനെ തുടര്‍ന്ന് അമ്മയെയും ഇതിന് സഹായിച്ച കൂട്ടുകാരനെയും കൊന്ന കേസില്‍ മുക്കം വെസ്റ്റ് മണാശേരി സൗപര്‍ണികയില്‍ പി.വി. ബിര്‍ജുവിനെ (53)യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നിലവില്‍ ഇയാള്‍ ജോര്‍ജുകുട്ടി എന്ന പേരില്‍ തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് താമസിച്ചിരുന്നത്. ഇയാളെ വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. നേരത്തെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു.
2017 ജൂണ്‍ – ആഗസ്റ്റ് മാസങ്ങളിലാണ് ചാലിയം കടപ്പുറം, മുക്കം കാരശ്ശേരി എന്നിവിടങ്ങളില്‍നിന്നും മുറിച്ചു മാറ്റിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടന്ന വിവിധ ടെസ്റ്റുകളില്‍ മരിച്ചത് മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മായിലിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ഇസ്മായിലിന്റെ വിരലടയാളവും ഡി.എന്‍.എ പരിശോധനയിലും മൃതദേഹം ഇസ്മായിലിന്റെത് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
2016 മാര്‍ച്ചിലാണ് ബിര്‍ജുവും ഇസ്മായിലും ചേര്‍ന്ന് ബിര്‍ജുവിന്റെ അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയതി. കൊലപാതകത്തില്‍ സഹായിച്ചതിന് 2 ലക്ഷം രൂപയായിരുന്നു ഇസ്മായിലിന് വാഗ്ദാനം ചെയതത്.
എന്നാല്‍, സംഭവം നടന്നു ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയിരുന്നില്ല. പിന്നീട് ബിര്‍ജുവിന്റെ വീട് വിറ്റെന്നും ഇതിന് 10 ലക്ഷം രൂപ അഡ്വാന്‍സ് ലഭിച്ചെന്നും മനസിലാക്കിയ ഇസ്മായില്‍ ബിര്‍ജുവിനെ നിരന്തരം വിളിക്കുകയും കൊലപാതകം പുറത്തുപറയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2016 ജൂണ്‍ 18നു രാത്രി വീട്ടിലെത്തിയാല്‍ പണം നല്‍കാമെന്നു ബിര്‍ജു ഉറപ്പുനല്‍കി. ഭാര്യയെയും മകളെയും ബന്ധുവീട്ടിലേക്ക് അയച്ചു. രാത്രി വീട്ടിലെത്തിയ ഇസ്മായിലിന് അമിത അളവില്‍ മദ്യം നല്‍കകയും. ബോധരഹിതനായ ഇയാളെ കട്ടിലില്‍ കിടക്കുമ്പോള്‍ കയര്‍ ഉപയോഗിച്ചു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി. വിവിധ ചാക്കുകളില്‍ കെട്ടി പുഴയിലും കുമാരനെല്ലൂര്‍ എസ്റ്റേറ്റ് ഗേറ്റിലെ റോഡരികിലും തള്ളുകയായിരുന്നു.
എൻ.ഐ.എ (N.I.A.)വച്ചാ എന്താന്നറിയോ നിനക്ക് ….അൽപ്പം തമിഴ് കലർന്ന ശബ്‌ദം …ആർമി പൊരു ആവരേക്കും നെറയെ റൂൾസ് & റെഗുലേഷൻസ്.എൽ.ഓ.സി…
വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ.ഇത്. ലൗലജൻ ടി.എസ്-സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ…
അയർലണ്ടിന്റെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മെറ്റ് എയറൻ. കാർലോ, കില്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്,…
സാധാരണ സമ്മാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പ്രിയപ്പെട്ട ദിനങ്ങൾക്ക് മനോഹരവും ഓർമ്മയിൽ നിലനിൽക്കുന്നതുമായ സമ്മാനങ്ങൾ തേടുന്നവർക്കായി ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസ്…
കലയുടെ സൗന്ദര്യം നൃത്തച്ചുവടുകളിലൂടെ... ഒട്ടേറെ പുതുമകളോടെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ശാസ്ത്രീയ നൃത്തപഠനത്തിന് ഡബ്ലിനിലെ ലൂക്കനിൽ പുതിയൊരു നൃത്ത വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നു.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അയർലണ്ട്…