ന്യൂഡൽഹി: രണ്ട് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഡൽഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മധുർ മലാനി എന്ന 44കാരനാണ് മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയത്. മധുറിന്റെ ഉടമസ്ഥതയിലുള്ള സാൻഡ് പേപ്പർ നിർമ്മാണ കമ്പനി സാമ്പത്തിക ബാധ്യതയെ തുടർന്ന് ആറുമാസം മുമ്പ് പൂട്ടിയിരുന്നു. ഇതിന് ശേഷം ഇയാൾ തൊഴിൽരഹിതനായിരുന്നു.
ജോലി ഇല്ലാതായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് കൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഷാലിമാർ ബാഗിൽ വാടകവീട്ടിലാണ് ഭാര്യക്കും മക്കൾക്കുമൊപ്പം മധുർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഭാര്യ രൂപാലി എന്തോ ആവശ്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ മക്കളെ കൊലപ്പെടുത്തിയതെന്ന് സൂചന.
രണ്ട് മുറികളിലായാണ് മക്കളായ സമീക്ഷ (14), ഷരിയാൻ (6) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളു.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഹൈദർപുർ മെട്രോ സ്റ്റേഷനിലെത്തിയ മധുർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കാർലോയിലെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചു.വെടിവയ്പ്പ് ഉണ്ടാകുമെന്ന് പറഞ്ഞ ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച്…
കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചില…
ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, ഈ വർഷം വീടുകളുടെ വില ഏകദേശം 4% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.…
Portlaoise സ്വദേശിയായ രാജേഷ് അലക്സാണ്ടർ Peace Commissioner ആയി നിയമിതനായി. 2024-25 കാലയളവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷ് (ഐസിസിഎൽ)…
താപനില വൻതോതിൽ ഉയരുന്നതിനാൽ എട്ട് കൗണ്ടികൾക്ക് മെറ്റ് ഐറാൻ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ക്ലെയർ, കെറി, ലിമെറിക്ക് ,…
മോസ്കോ: യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശി പൗരന്മാർ കീവ് വിടണമെന്നും റഷ്യ. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന്…