ന്യൂഡൽഹി: രണ്ട് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഡൽഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മധുർ മലാനി എന്ന 44കാരനാണ് മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയത്. മധുറിന്റെ ഉടമസ്ഥതയിലുള്ള സാൻഡ് പേപ്പർ നിർമ്മാണ കമ്പനി സാമ്പത്തിക ബാധ്യതയെ തുടർന്ന് ആറുമാസം മുമ്പ് പൂട്ടിയിരുന്നു. ഇതിന് ശേഷം ഇയാൾ തൊഴിൽരഹിതനായിരുന്നു.
ജോലി ഇല്ലാതായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് കൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഷാലിമാർ ബാഗിൽ വാടകവീട്ടിലാണ് ഭാര്യക്കും മക്കൾക്കുമൊപ്പം മധുർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഭാര്യ രൂപാലി എന്തോ ആവശ്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ മക്കളെ കൊലപ്പെടുത്തിയതെന്ന് സൂചന.
രണ്ട് മുറികളിലായാണ് മക്കളായ സമീക്ഷ (14), ഷരിയാൻ (6) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളു.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഹൈദർപുർ മെട്രോ സ്റ്റേഷനിലെത്തിയ മധുർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…
Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…
അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…