ന്യൂഡല്‍ഹി: ഹഥ്‌റസ കേസ് ഭയാനകവും അസാധാരണവുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെയും ജനങ്ങളെയും ഞെട്ടിച്ച സംഭവം കോടതിയേയും ഞെട്ടിച്ചുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേണ്ടുന്ന സുരക്ഷ സംസ്ഥാനനസര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും അതിനുള്ള സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഷാഷകര്‍ ഉണ്ടോ എന്നും കോടതി നിരീക്ഷിച്ചു.
ഹഥ്‌റസ് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജികള്‍ സമര്‍പ്പിക്കുകയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിക് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായുള്ള മൂന്നുംഗ ബെഞ്ചാണ് ഹരജി പരിശോധ് പരിഗണിച്ചത്. വിശദമായി കോടതി ഇതിനെ വിലയിരുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്നഅഭിഷാക ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു അഭിഭാഷക സ്ത്രീകള്‍ എഴുതിയ കത്തുകളുമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും ഒരേ വിഷയം തന്നെ ആവര്‍ത്തിക്കേണ്ടതില്ലെന്നും എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചൂകൂടാ എന്നും കോടതി ചോദിച്ചു. ഈ കേസില്‍ അലഹബാദ് ഹൈക്കോടതി സ്വയമേധയാ കേസെടുത്തിട്ടുണ്ട്.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…