തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍.
മുഖ്യമന്ത്രി നിയോഗിച്ച ചീഫ് സെക്രട്ടറിതല സമിതിയുടേതാണ് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷ് ഉത്തരവില്‍ സമിതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി സ്വപ്‌ന എത്തിയത് ശിവശങ്കര്‍ ഇടപെട്ടാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് സ്വപ്‌നയുടെ നിയമനം നടത്തിയതെന്നും വിഷന്‍ ടെക്‌സനോളജിയുടെ സ്റ്റാഫ് ആയിട്ടാണ് അവര്‍ എത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ ചീഫ് സെക്രട്ടറി തല അന്വേഷണത്തിന് പിന്നാലെ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമനത്തിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നേരിട്ട് ഇടപെട്ടുവെന്നാണ് വ്യക്താക്കുന്നത്.
നേരത്തെ ഈ വിഷയം പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ അന്നെല്ലാം ഇത് തള്ളിക്കളുകയായിരുന്നു സര്‍ക്കാര്‍. യു.എസ് കോണ്‍സുലേറ്റിലെ അധികാരികളുമായി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…