ഇറ്റലി: ശക്തമായ മഴയെതുടർന്ന് തെക്കൻ ഇറ്റലിയിലെ പലേർമൊയിൽ കനത്ത നാശനഷ്ടം. 230 വർഷങ്ങൾക്കു ശേഷമാണ് സിസിലിയുടെ തലസ്ഥാനമായ പലേർമൊ ഇത്ര രൂക്ഷമായ മഴക്കെടുതിയെ നേരിടുന്നത്. പ്രദേശത്തെ അണ്ടർപാസിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അഗ്നിശമനസേന വ്യാപകമായ പരിശോധനക’ൾ നടത്തി. ബുധനാഴ്ച വൈകിട്ട് വിയാലെ ദെല്ല റീജിയോണെ അണ്ടർപാസിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ ദമ്പതികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ടുചെയ്തു.
മണിക്കൂറുകളോളം മഴ പെയ്തതിനാൽ പലേർമൊയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കാണാതായവരുടെ പൂർണമായ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു.
ശക്തമായ മഴ പെയ്യുമെന്നതിനെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും രണ്ടു മണിക്കൂറിനുള്ളിൽ ഒരുമീറ്ററിലധികം വെള്ളം പൊങ്ങിയിട്ടും, സിവിൽ പ്രൊട്ടക്ഷൻ ഏജൻസി കാലാവസ്ഥാ മുന്നറിയിപ്പു നൽകിയിരുന്നില്ലെന്നും പലേർമോ മേയർ ലിയോ ലൂക്ക ഒർലാൻഡോ ആരോപിച്ചു.
മുന്നറിയിപ്പു ലഭിച്ചിരുന്നുവെങ്കിൽ അപകടസാധ്യതകൾ ലഘൂകരിക്കാൻ സാധിക്കുമായിരുന്നുവെന്നും മേയർ പറഞ്ഞു. ഇതിനുമുൻപ് 1790 ൽ ആണ് സമാരീതിയിൽ നഗരത്തിൽ കനത്തമഴ നാശം വിതച്ചത്.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…