Crime

നിരവധി വ്യാപാരസ്ഥാപന ഉടമയായ യുവതി മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടി

കോഴിക്കോട്: നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുകയും കോഴിക്കോട് വ്യാപാരികള്‍ക്കിടയില്‍ ചിരപരിചിതയുമായ വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ബിന്ദു എന്ന യുവതി മുക്കു പണ്ടങ്ങള്‍ പണയം വെച്ച് ദേശസാല്‍കൃത ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു. ചിലരുടെ ഒത്താശയോടെ ചെയ്തുവെന്ന് കരുതപ്പെട്ടുന്ന ഈ തട്ടിപ്പ് കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാവാമെന്നാണ് കോഴിക്കോട് ടൗണ്‍ പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചു.

ബിന്ദു അഞ്ചരക്കിലോയിലധികം മുക്കുപണ്ടങ്ങളാണ് ബാങ്കില്‍ പണയത്തിനായി വച്ചിരിക്കുന്നത്. അതേസമയം യുവതിക്ക് ബാങ്കില്‍ നിന്നും ആരുടെയോ സഹായം ലഭിക്കാതെ ഇത്രയധികം വലിയ തുകയ്ക്കുള്ള മുക്കുപണ്ടങ്ങള്‍ പണയം വയ്ക്കാന സാധിക്കില്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ബാങ്ക് ജീവനക്കാരടക്കം നിരവധി പേര്‍ പ്രതികളായേക്കുമെന്നാണ് പോലീസ് പ്രാഥമിക വിവരങ്ങളില്‍ നിന്നും ലഭിച്ചത്.

മുക്കുപണ്ടങ്ങള്‍ പണയം വച്ച ബാങ്കിനോട് ചേര്‍ന്നാണ് ബിന്ദുവിന്റെ വിവിധ വ്യാപാര സ്ഥാപനങ്ങളും നടക്കുന്നത്. ബ്യൂട്ടിപാര്‍ലര്‍, തുണിക്കട, ഹോസ്റ്റല്‍ തുടങ്ങിയവയെല്ലാം ഇവര്‍ നടത്തുന്നുണ്ട്. ഇതിന്റെയല്ലാം വിശ്വാസം കൈപ്പറ്റിയാണ് അവര്‍ വിദഗ്ദമായി പണം തട്ടിപ്പ് ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ നടത്തിയത്. ബിന്ദുവിന്റെ സ്വന്തം പേരിലും തന്റെ സ്ഥാപനങ്ങളിലെ ജോലിയ്ക്കു നില്‍ക്കുന്ന തൊഴിലാളികളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെയൊക്കെയാണ് സ്വര്‍ണ്ണപണയ തട്ടിപ്പ് നടത്തിയതെന്ന് പോലീസിന് രേഖകള്‍ ലഭിച്ചു.

തന്റെ എട്ടോളം വരുന്ന ജീവനക്കാരുടെ അക്കൗണ്ട് വഴിയാണ് 44 തവണകളായി 1,69,000,00 രൂപയോളം കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണപ്പണയ രീതിയില്‍ ഇത്രവലിയ തുക കൈപ്പറ്റിയതില്‍ സംശയം തോന്നിയ ഓഡിറ്റ് വിഭാഗത്തിന്റെ വിശദമായ പരിശോധനയിലാണ് കണക്കുകളിലും മറ്റും ചില സാമ്യങ്ങളും അപാകങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കില്‍ നിന്നും പണയത്തില്‍ മാത്രം പുറത്തുപോയ 1 കോടി 69 ലക്ഷം രൂപയുടെ വിശദമായ രേഖകളില്‍ പരിശോധന നടന്നു. പണയം വയ്ക്കപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും മുക്കുപണ്ടങ്ങളാണെന്ന് തെളിയിക്കപ്പെട്ടത്. തുടര്‍ന്നാണ് വന്‍ സ്വര്‍ണ്ണപ്പണയ തട്ടിപ്പിന്റെ കഥ പുറത്തു വരുന്നത്.

കോഴിക്കോട് നടക്കാവിലെ ഒരു വാടക ഫ്‌ളാറ്റിലാണ് ബിന്ദു ആഡംബര ജീവിതം നയിച്ചിരുന്നത്. എന്നാല്‍ വയനാടില്‍ ചിട്ടി നടത്തി തട്ടപ്പിന് നടത്തിയ കേസില്‍ ബിന്ദുവിന്റെ പേരില്‍ ഇപ്പോഴും കേസ് നിലവിലുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

9 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

13 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

13 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

1 day ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

1 day ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

1 day ago