ലഖ്നോ: യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കേസിലെ പ്രതി വെടിവെച്ചു കൊന്നു. ശിക്കോഹബാദിലാണ് സംഭവം. ബലാത്സംഗക്കേസ് പിൻവലിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കൊലപാതകം.
അച്ചമൻ ഉപാധ്യായ എന്നയാളാണ് 2019ൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി. കേസ് പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്, ഇരയുടെ കുടുംബം ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
തിങ്കളാഴ്ച രാത്രിയാണ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നത്. സംഭവത്തെ തുടർന്ന് പൊലീസ് ഇൻസ്പെക്ടറെയും സ്റ്റേഷൻ ഹൗസ് ഓഫിസറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഭീഷണിയുള്ള കാര്യം അറിയിച്ചിട്ടും സുരക്ഷ ഒരുക്കാത്തതിനെ തുടർന്നാണ് നടപടി.
കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക…
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും…
ഡാളസ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.…
ഹൂസ്റ്റൺ: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരങ്ങൾക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള ഔദ്യോഗിക…
ലാവോയിസിലെ M7 ൽ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിക്ക് ശേഷം 20 ഓളം വിദ്യാർത്ഥികളുമായി പോയ കോച്ചിന്…
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു.…