ലഖ്നോ: യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കേസിലെ പ്രതി വെടിവെച്ചു കൊന്നു. ശിക്കോഹബാദിലാണ് സംഭവം. ബലാത്സംഗക്കേസ് പിൻവലിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കൊലപാതകം.
അച്ചമൻ ഉപാധ്യായ എന്നയാളാണ് 2019ൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി. കേസ് പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്, ഇരയുടെ കുടുംബം ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
തിങ്കളാഴ്ച രാത്രിയാണ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നത്. സംഭവത്തെ തുടർന്ന് പൊലീസ് ഇൻസ്പെക്ടറെയും സ്റ്റേഷൻ ഹൗസ് ഓഫിസറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഭീഷണിയുള്ള കാര്യം അറിയിച്ചിട്ടും സുരക്ഷ ഒരുക്കാത്തതിനെ തുടർന്നാണ് നടപടി.
അയർലണ്ടിൽ ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലെ താൽക്കാലിക ഇളവുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ…
ഡബ്ലിൻ നഗരത്തിന്റെ തെക്കൻ ഭാഗമായ ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ…
ഡബ്ലിൻ നഗരമധ്യത്തിൽ നടക്കുന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ചാണ്…
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…