ബംഗളൂരു: താൻ വരുത്തി വച്ച കടബാധ്യത കുടുംബത്തിന് മാനഹാനിയുണ്ടാക്കുമെന്ന ഭയത്തിൽ കുടുംബത്തെ ഇല്ലാതാക്കാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ അമൃത എന്ന 33 കാരിയാണ് കടബാധ്യത മൂലമുള്ള നാണക്കേട് ഭയന്ന് കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത്. യുവതിയുടെ ആക്രമണത്തിൽ അമ്മ നിര്‍മല (54) കൊല്ലപ്പെട്ടു. കഴുത്തിന് കുത്തേറ്റ സഹോദരൻ ഹരീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായാറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.ഇവിടെ ഒരു വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഹൈദരാബാദിൽ തനിക്ക് പുതിയൊരു ജോലി ലഭിച്ചിട്ടുണ്ടെന്നും അവിടേക്ക് മാറുന്നതിന് മുമ്പ് നഗരം ചുറ്റാമെന്നും അമ്മയെയും സഹോദരനെയും അമൃത അറിയിച്ചിരുന്നു. ഈ യാത്രക്കായി ഫ്ലൈറ്റ് ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നതായി പറയപ്പെടുന്നു. ഞായറാഴ്ച പുലർച്ചയോടെ ഇവർ സാധനങ്ങളൊക്കെ പെട്ടിയിലാക്കുന്നത് കണ്ട് സഹോദരൻ കാര്യം തിരക്കിയപ്പോൾ പോകാനുള്ള തയ്യാറെടുപ്പാണെന്നായിരുന്നു മറുപടി.
അല്പ സമയം കഴിഞ്ഞ് സഹോദരന്റെ മുറിയിലെത്തിയ അമൃത കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ഉറങ്ങുകയായിരുന്ന അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് സഹോദരന്റെ അടുത്തെത്തിയത്. തന്നെ ആക്രമിക്കുന്നത് എന്തിനാണെന്ന് സഹോദരൻ തന്നെ ചോദിച്ചപ്പോഴാണ് കടബാധ്യതയുടെ കാര്യം അമൃത വെളിപ്പെടുത്തിയത്. പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപ അമൃത കടം വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട് ഇവർ നിരന്തരം യുവതിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. താൻ വരുത്തിയ കടബാധ്യത കുടുംബത്തിന് നാണക്കേടായേക്കാമെന്ന ഭയമാണ് ക്രൂരകൃത്യം ചെയ്യാൻ അമൃതയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…
തിരുവനന്തപുരം: അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടിയുമായി കേരള പൊലീസ്. തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷൻ 'സ്കൈ'യുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ…
യുഎസ്: സോയൂസ് MS 29 വിക്ഷേപണം വിജയകരം. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയാവാൻ അനിൽ മേനോൻ. മൂന്നുപേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ…
അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കായി മെറ്റ് ഏറൻ (Met Éireann) സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ…
അയർലണ്ടിൽ നാച്വറലൈസ്ഡ് പൗരത്വം നേടാൻ ഭാഷാപരിജ്ഞാനം നിർബന്ധമാക്കണമെന്ന ആവശ്യങ്ങൾ Taoiseach മൈക്കിൾ മാർട്ടിൻ തള്ളി. പാർനെൽ സ്ക്വയറിലെ കത്തിക്കുത്ത് കേസിനെ…
തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ.അല്പംദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ.നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു…