മുംബൈ: ഇന്ത്യയിലെ ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലയില്‍ വന്‍വിവാദത്തിന് വഴി തെളിച്ചുകൊണ്ടാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖ നടിമാരായ ദീപികാ പദുകോണിനെയും സാറാ അലിഖാന്‍ തുടങ്ങിയവരെ ചോദ്യം ചെയ്യലുകള്‍ക്കായി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതും കേസില്‍ പ്രമുഖമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. തുടര്‍ന്ന് ദീപികാ പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധാകപൂര്‍, രാകുല്‍ പ്രീത്‌സിങ് തുങ്ങിയവരുടെ ഫോണുകള്‍ എന്‍.സി.ബി. കണ്ടെടുത്തു.
ആത്മാഹത്യ ചെയ്ത നടന്‍ സുശാന്ത് സിങിന്റെ മരണവുമായി തുടങ്ങിയ അന്വേഷണമാണ് നാര്‍ക്കോട്ടിക് കേസുകളില്‍ എത്തി നില്‍കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ഇവര്‍ ഹാജരായ സന്ദര്‍ഭത്തിലാണ് ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പിടിച്ചെടുത്തത്. എന്നാല്‍ വാട്ട്‌സ്ആപ്പ് ചാറ്റു നടത്തിയ കാര്യം ദീപികയും സാറയും ശ്രദ്ധയും സമ്മതിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്നായിരുന്നു വാദം. ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബാ്ടയുടെയും ദീപികയുടെ മാനേജരുമായിരുന്ന ജയസാഹയുടെ ഫോണും പിടിച്ചെടുത്തു. സാറ മയക്കുമരുന്ന് ഉപയോഗത്തിനെക്കുറിച്ച് വ്യക്തമല്ലാത്ത മറുപടിയാണ് നല്‍കിയത്. ഇത് അന്വേഷണ ഉദ്യേഗസ്ഥരില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചുവെന്നാണ് അറിവ്.
(ഫോട്ടോ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ് വെബ്)
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…