Categories: Lifestyle

അര്‍ബുദ നിര്‍ണ്ണയത്തില്‍ റേഡിയോളജിസ്റ്റിനെ മറികടന്ന് എഐ

മനുഷ്യ റേഡിയോളജിസ്റ്റുകള്‍ക്കു കഴിയുന്നതിനേക്കാള്‍ കൃത്യതയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്ന മോഡല്‍ വികസിപ്പിച്ചതായി ഗൂഗിള്‍. ആറ് റേഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ എഐ സിസ്റ്റം ഇവരെയെല്ലാം പിന്നിലാക്കി.

ഗൂഗിള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇംഗ്‌ളണ്ട്, അമേരിക്ക എന്നിവിടങ്ങളിലെ ക്ലിനിക്കല്‍ ഗവേഷണ പങ്കാളികളുമായി ചേര്‍ന്ന് ഈ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. നേച്ചര്‍ എന്ന ശാസ്ത്ര ജേണലില്‍ നിരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.യുകെയിലെ 25000 സ്ത്രീകളും യുഎസിലെ 3000 സ്ത്രീകളും ഉള്ള ഡാറ്റാ സെറ്റിലെ എഐ മോഡലുപയോഗിച്ചാണ് കൃത്യത വിലയിരുത്തിയത്.നിലവിലെ നിര്‍ണയത്തില്‍ സംഭവിക്കുന്ന തെറ്റ് 5.7 – 9.4 ശതമാനം കുറയ്ക്കാന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സാധ്യമാകുമെന്നു തെളിഞ്ഞതായി ലേഖനത്തില്‍ പറയുന്നു.

ഗൂഗിളിന്റെ ഈ മോഡല്‍ റേഡിയോളജിസ്റ്റിനെ മാറ്റി സ്ഥാപിക്കാനുള്ളതല്ല. ഒരു റേഡിയോളജിസ്റ്റിന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യുന്നതാണ് ഇതിന്റെ അല്‍ഗോരിതം എന്ന് ഗൂഗിള്‍ അവകാശപ്പെട്ടു. സ്തനാര്‍ബുദം കണ്ടെത്തുന്നതില്‍ ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് മാമോഗ്രാം ഒന്നിലധികം റേഡിയോളജിസ്റ്റുകള്‍ പരിശോധിക്കാറുണ്ട്. കൃത്യമായി ഇതിന് സഹായിക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കും.

യുഎസില്‍ ഒരു റേഡിയോളജിസ്റ്റിന്റെ അഭിപ്രായം കൊണ്ട് മാത്രം ക്യാന്‍സര്‍ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നതെങ്കില്‍ യുകെയിലെ എന്‍എച്ച്എസില്‍ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) കുറഞ്ഞത് രണ്ട് റേഡിയോളജിസ്റ്റുകള്‍ മാമോഗ്രാം വിശകലനം ചെയ്ത് ഫലത്തെക്കുറിച്ച് ഇരുവരും യോജിപ്പിലെത്തിയ ശേഷം മാത്രമേ സ്ഥിരീകരണം നടത്താറുള്ളൂ. ഇന്ത്യയില്‍ എത്ര റേഡിയോളജിസ്റ്റുകള്‍ ഒരു മാമോഗ്രാം പരിശോധിക്കണം എന്നതിനെക്കുറിച്ച് യാതൊരു നിയമവും നിലവിലില്ല.

2018 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ 2.18 ലക്ഷം ആളുകള്‍ക്ക് ഒരു റേഡിയോളജിസ്റ്റ് എന്ന നിലയിലാണ് ഉള്ളത്. ഇതുപോലുള്ള അല്‍ഗോരിതങ്ങള്‍ അത്തരം വിടവുകള്‍ നികത്താന്‍ സഹായിക്കും. റേഡിയോളജിസ്റ്റുകള്‍ക്ക് ജോലി എളുപ്പമാക്കുക എന്നതും ഇത്തരം അല്‍ഗോരിതങ്ങളുടെ ലക്ഷ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരിക്കലും മനുഷ്യരെ മാറ്റിസ്ഥാപിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം, പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളില്‍. എന്നാല്‍ അവ രോഗനിര്‍ണയങ്ങളിലെ കൃത്യത ഉറപ്പാക്കാന്‍ സഹായിക്കും.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് ന്യൂ IRA അക്രമനീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…

10 hours ago

ഐറിഷ് പാസ്‌പോർട്ട് റിന്യൂവൽ റിമൈൻഡർ സേവനം 2027 മുതൽ

ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…

12 hours ago

ഗാൽവേയിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനമൊരുക്കി Hope Driving Academy

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…

13 hours ago

MNI നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്

ഡബ്ലിൻ: മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…

1 day ago

ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ല; പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ

പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…

1 day ago

അയർലണ്ടിൽ വീണ്ടും ചൂട് കൂടും; താപനില 26 ഡിഗ്രി വരെ ഉയരും

അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…

3 days ago