Categories: LifestyleTravel

കൊറോണവൈറസ് പ്രതിസന്ധി; 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്

കൊറോണവൈറസ് പ്രതിസന്ധി ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച ടൂറിസം മേഖലയ്ക്ക് വരാനിരിക്കുന്നത് മോശം നാളുകള്‍. 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം രംഗത്ത് 910 ബില്യണ്‍ ഡോളര്‍ മുതല്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വരുമാന നഷ്ടമുണ്ടായേക്കുമെന്നും ഇത് ദശലക്ഷക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിയേക്കുമെന്നും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ച ഈ മഹാമാരി 4.1 മില്യണ്‍ ആളുകളെ ബാധിക്കുകയും 282,719 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 80,000 മരണങ്ങളുണ്ടായ യു.എസിനെയാണ് പ്രതിസന്ധി ഏറ്റവും ബാധിച്ചിരിക്കുന്നത്.

2020 ആദ്യപാദത്തില്‍ തന്നെ രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവില്‍ 22 ശതമാനം കുറവുണ്ടായി. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണും യാത്രാവിലക്കുകളും ആരംഭിച്ച മാര്‍ച്ചില്‍ ടൂറിസ്റ്റുകളുടെ വരവില്‍ 57 ശതമാനം ഇടിവുണ്ടായി. ഏഷ്യ, പസഫിക് മേഖലകളിലാണ് ഏറ്റവും കുറവുണ്ടായിരിക്കുന്നത്. ഇവിടെ 33 മില്യണ്‍ ടൂറിസ്റ്റുകളുടെ ഇടിവുണ്ടായെങ്കില്‍ യൂറോപ്പില്‍ 22 മില്യണ്‍ ടൂറിസ്റ്റുകളുടെ കുറവാണുണ്ടായത്. അനിശ്ചിതാവസ്ഥ വരും നാളുകളില്‍ നിലനില്‍ക്കാനുള്ള സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്.

മുന്നിലുള്ള മൂന്ന് സാഹചര്യങ്ങള്‍

2019 വര്‍ഷത്തെ ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയില്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2020ല്‍ മൂന്ന് സാഹചര്യങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്ന് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു:

സാധ്യത 1: രാജ്യാന്തര അതിര്‍ത്തികള്‍ പതിയെ തുറക്കുകയും ജൂലെ ആദ്യത്തോടെ യാത്രനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്താല്‍ വിനോദസഞ്ചാരികളുടെ വരവില്‍ 58 ശതമാനമായിരിക്കാം കുറവുണ്ടാകുന്നത്.

സാധ്യത 2: രാജ്യാന്തര അതിര്‍ത്തികള്‍ ക്രമേണ തുറന്ന് സെപ്റ്റംബര്‍ ആദ്യത്തോടെ യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്താല്‍ 78 ശതമാനം ഇടിവുണ്ടാകാം.

സാധ്യത 3: രാജ്യാന്തര അതിര്‍ത്തികള്‍ പടിപടിയായി തുറക്കുന്നതും യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതും ഡിസംബര്‍ ആദ്യം വരെ പോയാല്‍ 78 ശതമാനം ഇടിവുണ്ടാകാം.

1950കള്‍ക്ക് ശേഷം രാജ്യാന്തരടൂറിസം മേഖലയിലുണ്ടായി ഏറ്റവും വലിയ പ്രതിസന്ധിയാണിത്. രാജ്യാന്തരയാത്രകള്‍ക്ക് ഇടിവുണ്ടാകുമെങ്കിലും ക്രമേണ ആഭ്യന്തര ടൂറിസം തിരിച്ചുവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

30 mins ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

19 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago