ബര്‍ലിന്‍: ജര്‍മനി 22 വര്‍ഷത്തിനിടെ ഏറ്റവും കുറവ് കാറുകള്‍ ഉൽപാദിപ്പിച്ച വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. 4.7 മില്യന്‍ കാറുകളാണ് വിവിധ കമ്പനികള്‍ 2019ല്‍ രാജ്യത്തു നിര്‍മിച്ചത്. യുഎസും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കം വിദേശ വിപണികളെ ബാധിച്ചതാണ് ഇടിവിനു കാരണം. പ്രധാനമായും കയറ്റുമതിയെ ആശ്രയിച്ചാണ് ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെയും നിലനില്‍ക്കുന്നത്.
വാര്‍ഷിക താരതമ്യം അനുസരിച്ച് ഉത്പാദനത്തില്‍ ഒമ്പതു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര ഡിമാന്‍ഡ് കുറഞ്ഞതാണ് കാരണമെന്നു കാര്‍ നിര്‍മാതാക്കളുടെ ക്ളബ്ബായ വിഡിഎ പറയുന്നു.
അതേസമയം, സാമ്പത്തിക മാന്ദ്യ ഭീതിക്കിടയിലും ആഭ്യന്തര കാര്‍ വിപണി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അഞ്ചു ശതമാനം കാറുകള്‍ രാജ്യത്തിനുള്ളില്‍ അധികം വില്‍ക്കാനായി.
ലോകോത്തര ആഡംബര കാറുകൾക്ക് പേരുകേട്ട ജര്മനിയിയുടെ കാര് നിർമാണത്തിലെ ഇടിവ് മറ്റു മേഖലകളിലേക്കു വ്യാപിച്ചാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അതു ബാധിക്കുമെന്നുറപ്പാണ്.
2025-ൽ അവതരിപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമായി അയർലണ്ടിലുടനീളമുള്ള ഏകദേശം 50,000 കുടുംബങ്ങൾക്ക് ഒറ്റത്തവണയായി €420 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിച്ചു.…
ജോർജ് എബ്രഹാം, ഡിട്രോയിറ്റ്മെയ് 1, 2017. വർഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ജോലിയിൽ നിന്നും വിരമിച്ച ദിവസം. ആ…
മിഷിഗൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000-ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ തിരികെ വിളിച്ചു.…
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH) 2026 ലേക്കുള്ള…
കിസിമ്മി (ഫ്ലോറിഡ): ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ 29-കാരനായ അഹമ്മദ്…
മിഡ്‌ലാൻഡ് (മിഷിഗൺ): ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിന്…