ബർലിൻ: വിവിധ ജർമൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ വഴി രക്തപുഴ ഒഴുക്കാൻ പദ്ധതിയിട്ട 12 ജർമൻകാർ പിടിയിൽ. ജർമനിയിൽ നിരോധിച്ച വലതുപക്ഷ തീവ്രവാദ പാർട്ടിയുടെ അടുത്ത അനുയായികളാണ് ഇവരെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
ഒരേ സമയം 400 പൊലീസുകാർ ആറു സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പൊലീസ് വലയിലായത്.അറസ്റ്റ് ചെയ്തവരിൽ മുപ്പത് വയസ് മുതൽ അറുപത് വയസ് പ്രായം മുള്ളവർ വരെയുണ്ടെന്ന് പൊലീസ് തുടർന്ന് അറിയിച്ചു. പൊലീസ് ഇവരുടെ രഹസ്യ സംഭാഷണങ്ങൾ ചോർത്തിയാണ് പിടികൂടിയത്.വിദേശികളെയും മുസ്‌ലിമുകളെയും തിരിഞ്ഞുപിടിച്ച് ആക്രമിക്കുവാനും വകവരുത്താനും ഇവർ പദ്ധതി ഇട്ടിരുന്നു.
ജർമൻ നേതാക്കളെ തോക്കിന് ഇരയാക്കാൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അഭയാർത്ഥികളുടെ കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനും തീ വയ്ക്കാനും ഇവർക്ക് പദ്ധതി ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ജർമനിയിൽ ഉണ്ടാകാനിരുന്ന വൻ ആക്രമണ പദ്ധതിയാണ് പൊലീസ് തകർത്തത്.പിടികൂടിയവരെ കനത്ത സുരക്ഷയിൽ പ്രത്യേക കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡിൽ വാങ്ങി.ഇവരെ സഹായിക്കുന്നവരെയും ഉടനടി പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.പൊലീസ് നടപടിയെ ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീ ഹോഫർ അഭിനന്ദിച്ചു.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…