ബർലിൻ: വിവിധ ജർമൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ വഴി രക്തപുഴ ഒഴുക്കാൻ പദ്ധതിയിട്ട 12 ജർമൻകാർ പിടിയിൽ. ജർമനിയിൽ നിരോധിച്ച വലതുപക്ഷ തീവ്രവാദ പാർട്ടിയുടെ അടുത്ത അനുയായികളാണ് ഇവരെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
ഒരേ സമയം 400 പൊലീസുകാർ ആറു സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പൊലീസ് വലയിലായത്.അറസ്റ്റ് ചെയ്തവരിൽ മുപ്പത് വയസ് മുതൽ അറുപത് വയസ് പ്രായം മുള്ളവർ വരെയുണ്ടെന്ന് പൊലീസ് തുടർന്ന് അറിയിച്ചു. പൊലീസ് ഇവരുടെ രഹസ്യ സംഭാഷണങ്ങൾ ചോർത്തിയാണ് പിടികൂടിയത്.വിദേശികളെയും മുസ്‌ലിമുകളെയും തിരിഞ്ഞുപിടിച്ച് ആക്രമിക്കുവാനും വകവരുത്താനും ഇവർ പദ്ധതി ഇട്ടിരുന്നു.
ജർമൻ നേതാക്കളെ തോക്കിന് ഇരയാക്കാൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അഭയാർത്ഥികളുടെ കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനും തീ വയ്ക്കാനും ഇവർക്ക് പദ്ധതി ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ജർമനിയിൽ ഉണ്ടാകാനിരുന്ന വൻ ആക്രമണ പദ്ധതിയാണ് പൊലീസ് തകർത്തത്.പിടികൂടിയവരെ കനത്ത സുരക്ഷയിൽ പ്രത്യേക കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡിൽ വാങ്ങി.ഇവരെ സഹായിക്കുന്നവരെയും ഉടനടി പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.പൊലീസ് നടപടിയെ ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീ ഹോഫർ അഭിനന്ദിച്ചു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…