ന്യൂദല്‍ഹി: രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്‌വാലെ. 2015നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോക് സഭയിലെ ചോദ്യോത്തരവേദിയില്‍ എഴുതി തയ്യാറാക്കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ്. 21 പേരാണ് യു.പിയില്‍ മാത്രം മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ 17ഉം ഗുജറാത്തില്‍ 16ഉം തമിഴ്‌നാട്ടില്‍ 15 പേരും മരണപ്പെട്ടു.
മരണപ്പെട്ടവരില്‍ 44 പേരുടെ കുടുംബത്തിന് മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്‍കിയെന്നും 21 പേര്‍ക്ക് പകുതി തുക നല്‍കിയെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
രാജ്യത്ത് 62,904 തോട്ടിപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വച്ഛ് ഭാരതി പദ്ധതിയുടെ ഭാഗമായി കൈകൊണ്ട് വൃത്തിയാക്കേണ്ട ആവശ്യമില്ലാത്ത ടോയിലറ്റ് സൗകര്യം ഉണ്ടാക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഇതുവരെ പൂര്‍ണമായും നടപ്പിലായില്ല. ഇതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…
ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ്…
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ…
ഡബ്ലിൻ: വളരെ കാലത്തെ ഇടവേളയ്ക്കുശേഷം മോഹൻലാലിനും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയോട്ട് അയർലണ്ടിലെ തീയേറ്ററുകളിൽ റിലീസായി. ഇതിനോടകം മികച്ച പ്രതികരണങ്ങൾ നേടിയ…