ശ്രിനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ അറെ-മോഹന്‍പൊറ ഗ്രാമത്തില്‍ സുരക്ഷാ സേനയും
ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപെട്ടത്.
ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ അടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇവര്‍ ശ്രിനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു, ഈ സമയം ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു, കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ അംഗങ്ങളാണ്.
കൊല്ലപെട്ട രണ്ട് ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്,കൊല്ലപെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്.
മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്,കൂടുതല്‍ ഭീകര്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവിരം സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്,
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…