ലക്നൗ: ഉത്തർപ്രദേശിലെ ഇടിമിന്നലേറ്റ് 23 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായുണ്ടായ മിന്നൽ അപകടത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവന പ്രകാരം അഹമ്മദാബാദിലാണ് ഏറ്റവും കൂടുതൽ ജീവഹാനി ഉണ്ടായിരിക്കുന്നത്. എട്ട് പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. മിർസാപുരിൽ ആറും കൗഷമ്പി, ജാൻപുർ എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മിർസാപുരിലും പ്രയാഗ്രാജിലുമാണ് മിന്നലേറ്റ് ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റതെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ആളുകളുടെ മരണത്തിൽ അഗാദ ദുഃഖം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വിദഗ്ധ മെഡിക്കൽ സേവനം തന്നെ ഉറപ്പാക്കാനും നിർദേശമുണ്ട്.
കഴിഞ്ഞദിവസം വൈകിട്ടോടെയുണ്ടായ ശക്തമായ ഇടിമിന്നലാണ് ഇത്രയും ആളുകളുടെ ജീവനെടുത്തതെന്നാണ് അധികൃതർ പറയുന്നത്. ബീഹാറിലും കഴിഞ്ഞ ദിവസം ഉണ്ടായ ഇടമിന്നലിൽ 23 പേർ മരിച്ചിരുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…