ന്യൂദല്‍ഹി: ഇന്ത്യയിലെ 80 ശതമാനം കൊവിഡ് ബാധിതരായ ആളുകളും പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവാരാണെന്നത് ആശങ്കാജനകമാണെന്ന് ഐ.സി.എം.ആര്‍ ലെ ശാസ്ത്രജ്ഞനായ ഡോ.ആര്‍.ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഒരുപക്ഷേ തിരിച്ചറിയാന്‍ പറ്റാത്ത രോഗികള്‍ ഉണ്ടാവാം എന്നത് ആശങ്കാജനകമാണ്.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കേസുകള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, പോസിറ്റീവായി പരീക്ഷിച്ച ആളുകളുടെ കോണ്‍ടാക്റ്റുകള്‍ കണ്ടെത്തിയതിനുശേഷം മാത്രമേ അവ കണ്ടെത്താന്‍ കഴിയൂ, എല്ലാവരേയും ടെസ്റ്റ് ചെയ്യുന്നത് ഒരുപരിധിവരെ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 519 ആയി. ഞായറാഴ്ച വരെ 17615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കണക്കു പ്രകാരം ഞയറാഴ്ച രാത്രി ഒമ്പത് മണിവരെ രാജ്യത്ത് 1135 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…