ന്യൂഡല്‍ഹി: എയര്‍ ബേസ് 320 വിമാനങ്ങള്‍ പറത്തുന്ന 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ.
കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമനടപടികള്‍ക്ക് ശേഷം അത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ പുറത്താക്കിയത്. ഓഗസ്റ്റ് പതിമൂന്നിന് രാത്രി പത്ത് മണിയോടെയാണ് പൈലറ്റുമാരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത് ഇവരില്‍ പലരും വിമാനങ്ങള്‍ പറത്തുകയായിരുന്നു എന്ന ഗുരുതരമായ വസ്തുത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈലറ്റുമാരുടെ രാജിക്കത്ത് എയര്‍ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിരുന്നതാണ്, അടിയന്തര പ്രാധാന്യത്തോടെയാണ് പുറത്താക്കല്‍ നടപടി എന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം.
കൊറോണ വൈറസ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് നടപടി. COVID 19 സാഹചര്യത്തില്‍ വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്.
ഇതുമൂലം വലിയ നഷ്ടം നേരിടേണ്ടി വന്ന കമ്പനിയ്ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. എന്നാല്‍, കമ്പനിയുടെ പുറത്താക്കല്‍ നടപടി നിയമവിരുദ്ധമാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ ആരോപിക്കുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…