ന്യൂദല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ അഞ്ചാം വിഭാഗത്തില്‍പ്പെട്ട അതി തീവ്രതയാര്‍ന്ന ഗണമാണ് സൂപ്പര്‍ സൈക്ലോണ്‍.
മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റ് ബുധനാഴ്ചയോടെ ഒഡീഷയുടെയുടെയും പശ്ചിമ ബംഗാളിന്റെയും തീരം തൊടുമെന്നാണ് കണക്കാക്കുന്നത്.
ബംഗ്ലാദേശിലെ ഹത്യ ദ്വീപിനും പശ്ചിമ ബംഗാളിലെ സിഗയ്ക്കുമിടയിലാണ് ഉംപുണ്‍ കരയിലേക്കെത്തുക.
അതേസമയം ബുധനാഴ്ച കരയിലേക്കടുക്കുന്ന ഉംപുണ്‍ ഒഡീഷയില്‍ കനത്ത നാശത്തിന് കാരണമാകുമെന്നും ഒഡിഷയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഉമാശങ്കര്‍ പറഞ്ഞു.
കാറ്റില്‍ മണ്ണിടിച്ചിലുണ്ടായാല്‍ ഉത്തര ഒഡീഷയുടെ തീരത്ത് കനത്ത ആഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ബലാസോര്‍, ഭദ്രക്, ജജ്പൂര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ ജില്ലകളെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഉംപുണ്‍ നാലാം വിഭാഗത്തില്‍പ്പെടുന്ന മാരക ശേഷിയുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.
ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ അതിവേഗത്തിലാണ് കാറ്റിന് ശക്തിപ്രാപിക്കുന്നതെന്നാണ് വിവരങ്ങള്‍.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…
തിരുവനന്തപുരം: അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടിയുമായി കേരള പൊലീസ്. തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷൻ 'സ്കൈ'യുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ…
യുഎസ്: സോയൂസ് MS 29 വിക്ഷേപണം വിജയകരം. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയാവാൻ അനിൽ മേനോൻ. മൂന്നുപേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ…
അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കായി മെറ്റ് ഏറൻ (Met Éireann) സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ…
അയർലണ്ടിൽ നാച്വറലൈസ്ഡ് പൗരത്വം നേടാൻ ഭാഷാപരിജ്ഞാനം നിർബന്ധമാക്കണമെന്ന ആവശ്യങ്ങൾ Taoiseach മൈക്കിൾ മാർട്ടിൻ തള്ളി. പാർനെൽ സ്ക്വയറിലെ കത്തിക്കുത്ത് കേസിനെ…
തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ.അല്പംദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ.നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു…