ന്യുഡൽഹി: കോറോണ മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂട്ടിയ ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് റിപ്പോർട്ട്.
നാല് ശതമാനം ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം കേന്ദ്രം മരവിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കോറോണ മഹാമാരി രാജ്യത്ത് നിന്ന് ഒഴിഞ്ഞതിന് ശേഷം ഇതു സംബന്ധിച്ചുള്ള പുതിയ തീരുമാനമുണ്ടാകും എന്നാണ് സൂചന.
കൂടാതെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകളും തൽക്കാലം നൽകില്ല. ഇപ്പോൾ ശബളത്തോടൊപ്പം ലഭിക്കുന്ന സ്ഥിര അലവൻസുകളിൽ മാറ്റമില്ല. ചെലവ് ചുരുക്കൽ നിർദ്ദേശിച്ച് ധനമന്ത്രാലയം വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം കൂട്ടാൻ മാർച്ച് 13 ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിരുന്നില്ല.
മന്ത്രാലയങ്ങൾ വാർഷിക ബജറ്റിൽ അഞ്ച് ശതമാനം വീതം മാത്രമേ ഏപ്രിൽ മെയ് മാസങ്ങളിൽ ചെലവാക്കാൻ പാടുള്ളൂവെന്നും സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഒരു പദ്ധതിക്കും മുൻകൂർ തുകകൾ നൽകരുതെന്നും 20 കോടി രൂപയിൽ കൂടുതലുള്ള ചെലവുകൾക്ക് പ്രത്യേക അനുമതി വാങ്ങണം തുടങ്ങി കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ധനമന്ത്രാലയം അയച്ചിട്ടുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…