ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ വ്യാഴാഴ്ച (മെയ് ഏഴ്) മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായാണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. എംബസികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അര്‍ഹരായവരുടെ പട്ടിക എംബസികളും ഹൈകമ്മീഷനും ചേര്‍ന്ന് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും തിരിച്ചെത്തിക്കും. ഗള്‍ഫില്‍നിന്നും വിമാന മാര്‍ഗമാണ് പ്രവാസികളെ തിരിച്ചെത്തിക്കുക. യാത്രാക്കൂലി പ്രവാസികള്‍ വഹിക്കണം. കപ്പലുകളും സൈനിക വിമാനങ്ങളും മറ്റ് വാണിജ്യ വിമാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും കേന്ദ്രം അറിയി
ച്ചു.
ഏത് രാജ്യത്തുനിന്നാണോ യാത്ര തിരിക്കുന്നത് അവിടെ വെച്ച് പൂര്‍ണ വൈദ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളു. രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദീവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 14 ദിവസത്തിന് ശേഷം ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. യാത്രയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
നാട്ടിലെത്തുന്ന എല്ലാവരും കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താളങ്ങള്‍ മുതലുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും നല്‍കുകയെന്നും കേന്ദ്രം അറിയിച്ചു.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…