ഭോപ്പാല്‍: ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി.
ബില്‍ തുകയായ 11000 രൂപ അടക്കാന്‍ പറ്റാത്തുകൊണ്ടാണ് ആശുപത്രിക്കാര്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
” ആശുപത്രിയില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്ത് ഞങ്ങള്‍ 5000 രൂപ അടച്ചിരുന്നു. പക്ഷേ ചികിത്സ കുറച്ച് ദിവസം കൂടി നീണ്ടപ്പോള്‍ ബില്ലടക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ പണം ഉണ്ടായില്ല,” വയോധികന്റെ മകള്‍ പറഞ്ഞു.
സംഭവം ഗൗരവത്തില്‍ എടുത്തതായും അന്വേഷണം നടത്തി ഉടന്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
അതേസമയം, ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് കാരണം വയോധികന് അപസ്മാരം ഉണ്ടായെന്നും സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…