India

കര്‍ഷകര്‍ റിലയന്‍സിനെയും അദാനിയേയും ബഹിഷ്‌കരിക്കുമെന്ന്

ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം ന്യൂഡഹിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പുതിയ തന്ത്രങ്ങളുമായി മുമ്പോട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കഴിഞ്ഞ ദിവസം അവര്‍ എടുത്ത തീരുമാനം. ഇന്ത്യയിലെ ബിസിനസ് സാമൃാട്ടുക്കളായ റിലയന്‍സിനെയും അദാനിയെയും അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ബിസിനസുകളെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ഇത് മിക്കവാറും സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു ഘടകമായി മാറാന്‍ സാധ്യതയുണ്ട്. അവര്‍ രാജ്യവ്യാപകമായി റിലയന്‍സ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ജിയോ മൊബൈലുകള്‍ തുടങ്ങിയവ സംഘം ചേര്‍ന്ന് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ക്രമേണ ഇത് പഞ്ചാബ്, ഹരിയാന, ഉത്താരഖണ്ഡ്, മധ്യപ്രദേശ് എന്നിവടങ്ങളിലെല്ലാം ഇതിന്റെ കാമ്പയിന്‍ നടത്താനും തീരുമാനമായി.

ഇവ കൂടാതെ മറ്റു ചില തീരുമാനങ്ങളും കര്‍ഷകര്‍ എടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ജയ്പൂര്‍-ഡല്‍ഹി ദേശീയപാത, ആഗ്ര-ഡല്‍ഹി എക്‌സ്പ്രസ് പാത എന്നിവ മണിക്കൂറുകള്‍ക്ക് വേണ്ടി ഉപരോധിക്കാന്‍ അവര്‍ തീരുമാനിച്ചു. മിക്കവാറും ഒരു ദിവസം മുഴുവന്‍ ഈ പാതകള്‍ അടഞ്ഞു കിടന്നേക്കും. അങ്ങിനെവന്നാല്‍ ഈ പാതവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും അടഞ്ഞേക്കോം. ഡിസംബര്‍ 14 ഓടുകൂടി മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നേക്കും.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമരത്തെ മാനിച്ച് ചില വാദഗ്ദാനങ്ങള്‍ നല്‍കി. കൃഷിയുടെ താങ്ങുവില സമ്പ്രദായം തുടരാമെന്ന് രേഖാമൂലം ഉറപ്പ് എല്ലാ കര്‍ഷകര്‍ക്കും നല്‍കും. എ.പി.എം.സി ചന്തകള്‍ക്ക് പുറത്ത് കാര്‍ഷിക ഉല്പന്നങ്ങളുടെ വ്യാപാരം നടത്തിവരുന്ന സ്വകാര്യ കച്ചവടക്കാരെ കൃത്യമായി വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്റര്‍ ചെയ്യുവാനുള്ള അധികാരം അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

അങ്ങിനെയാണെങ്കില്‍ അതാത് സംസ്ഥാന സര്‍ക്കാരിന് സെസും ഫീസും ഈടാക്കാന്‍ അധികാരം ലഭിക്കും. കര്‍ഷകര്‍ക്ക് തര്‍ക്ക പരിഹാരത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പകരം സാധാരണ സിവില്‍ കോടതികളെ സമീപിക്കാവുന്നതാണ്. കര്‍ഷകരുടെ കൃഷിഭൂമി കരാര്‍ കൃഷിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും നഷ്ടപ്പെടില്ല. അതുപോലെ കരാര്‍ എടുത്ത കൃഷിയിടത്തിലേക്ക് വായ്പ കരാറുകാരന് ഒരിക്കലും ലഭിക്കില്ല. അതുപോലെ തന്നെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ കരാറുകാരന് ഒരിക്കലും അതിലെ നിര്‍മ്മാണങ്ങളില്‍ കയ്യേറ്റം നടത്താനും സമ്മതിക്കില്ല. ഇതൊക്കെയാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍.

Newsdesk

Recent Posts

രോഗികളെ പരിചരിക്കുന്നതിൽ ഗുരുതര വീഴ്ച: വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി റദ്ദാക്കി

രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…

9 hours ago

കാനഡയിലെ ടെക് കമ്പനിയായ OpenText അയർലണ്ടിൽ 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…

10 hours ago

BEAUTY PAGEANT WITH A CAUSE – 26 CONTESTANTS FROM 7 NATIONS UNITE TO PROMOTE THE TRUTH ABOUT DRUGS

Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…

14 hours ago

‘ഉയിർ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനംചെയ്തു

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…

20 hours ago

ഓർമ്മപ്പൂക്കൾ; ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’ – സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…

1 day ago

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം; പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്'  ചരിത്രപരമായ നേട്ടത്തിലേക്ക്.…

1 day ago