ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരെ വന്ദേഭാരത് മിഷനിലൂടെ തിരികെ കൊണ്ടുവന്നുവെന്ന് കേന്ദ്രം. 137 രാജ്യങ്ങളിൽനിന്നായി 5,03,990 പേരെയാണ് തിരികെ നാട്ടിലെത്തിച്ചത്.
മേയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് കേരളത്തിലാണ്. 94,085 മലയാളികളെയാണ് ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലെത്തിച്ചത്.
യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. 57,305 പേർ. 860 എയർ ഇന്ത്യ വിമാനങ്ങളും 1,256 ചാർട്ടേഡ് വിമാനങ്ങളും എട്ട് നാവിക കപ്പലുകളും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി. MoCA, MHA, MoHFW, സംസ്ഥാന ഗവൺമെന്റുകൾ എന്നിവരുടെ പിന്തുണയും സഹകരണവും കൊണ്ടാണ് ദൗത്യം സാധ്യമാക്കാൻ കഴിഞ്ഞതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…