Categories: India

ഗിരീഷ് ചന്ദ്ര മുർമു വിനെ രാജ്യത്തിന്‍റെ കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി നിയമിച്ചു

ന്യൂഡല്‍ഹി:  ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ച  ഗിരീഷ് ചന്ദ്ര  മുർമു  ( GC Murmu) വിനെ  രാജ്യത്തിന്‍റെ  കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി (Comptroller And Auditor General) നിയമിച്ചു. 

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ  ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നിയമനംസംബന്ധിച്ച ഉത്തരവ്  വ്യാഴാഴ്ച  പുറത്തിറങ്ങി. ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാന൦  രാജിവെച്ചതിന് പിന്നാലെയാണ്  പുതിയ നിയമനം.

നിലവിലെ  സി.എ.ജി  (CAG) രാജീവ് മെഹ്രിഷിക്ക് ഓഗസ്റ്റ്  8ന് 65 വയസ്സ് തികയുന്നതിനാലാണ് അടിയന്തിര നിയമനം.  കം‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒരു ഭരണഘടനാ തസ്തികയാണ്, അവ ഒഴിഞ്ഞുകിടക്കാൻ പാടില്ല എന്നാണ് നിയമം അനുശാസിക്കുന്നത്.   CAG പദവിയിലേക്ക്  ഒരു പകരക്കാരനെ തിരയുന്ന തിരക്കിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എന്നും ആ അന്വേഷണം ചെന്നെത്തിയത് ജി സി  മുർമുവിലാണ് എന്നും  ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുർമുവിന്‍റെ ചില പ്രസ്താവനകള്‍ കേന്ദ്ര  സര്‍ക്കാരിനെ ചൊടിപ്പിച്ചു എന്ന അഭൂഹങ്ങള്‍ നിലനില്‍ക്കെയാണ് നിയമനം.   
ബുധനാഴ്ചയാണ് മുര്‍മു ജമ്മു കശ്മീരിന്‍റെ  ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലയൊഴിഞ്ഞത്. തല്‍സ്ഥാനത്തേക്ക് മനോജ് സിന്‍ഹയെ നിയമിച്ചിരുന്നു.

കേന്ദ്ര ഭരണപ്രദേശത്ത് അതിര്‍ത്തി നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ചത്. രണ്ടുവര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ്  തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്  എന്നാണ്  റിപ്പോര്‍ട്ട്.

കൂടാദി, ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ടും ഇദ്ദേഹം വിവാദത്തിലകപ്പെട്ടിരുന്നു. അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന ഹര്‍ജിക്ക് മറുപടിയായി,  അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും എന്നായിരുന്നു, അദ്ദേഹം സുപ്രീംകോടതിയില്‍ അറിയിച്ചത് 

1985 IAS ബാച്ചിലെ ഓഫിസറായിരുന്ന മുര്‍മു, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.  നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്രധനകാര്യ വകുപ്പിലും മുര്‍മു പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ മുപ്പതിന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കശ്മീര്‍ ല്ഫ്റ്റ്‌നെന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

ജമ്മു-കശ്മീരിന്  പ്രത്യക പദവി നല്‍കുന്ന  370-ാം വകുപ്പ് എടുത്തുമാറ്റിയതിന്‍റെ  ഒന്നാം വാര്‍ഷികത്തിലാണ് സ്തുത്യർഹമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മുര്‍മു സ്ഥാനം ഒഴിഞ്ഞത്. ജമ്മുകശ്മീരിലെ എല്ലാ മേഖലയി ലും  വികസനപ്രവര്‍ത്തനങ്ങള്‍  വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപന ത്തിനും ജി.സി.മുര്‍മു സുപ്രധാന പങ്കു വഹിച്ചിരുന്നു.
  
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ നിന്നും മൂന്ന് തവണ ലോകസഭാംഗമായ വ്യക്തിയാണ്  ലെഫ്റ്റനന്റ് ഗവര്‍ണറായി  ചുമതല ഏറ്റിരിക്കുന്ന മനോജ് സിന്‍ഹ. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു  അദ്ദേഹം.

Newsdesk

Recent Posts

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

19 hours ago

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…

20 hours ago

ഹോർമുസിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാന്: അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…

24 hours ago

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…

1 day ago

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…

2 days ago

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

2 days ago