ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ച ഗിരീഷ് ചന്ദ്ര മുർമു ( GC Murmu) വിനെ രാജ്യത്തിന്‍റെ കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി (Comptroller And Auditor General) നിയമിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നിയമനംസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാന൦ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ നിയമനം.
നിലവിലെ സി.എ.ജി (CAG) രാജീവ് മെഹ്രിഷിക്ക് ഓഗസ്റ്റ് 8ന് 65 വയസ്സ് തികയുന്നതിനാലാണ് അടിയന്തിര നിയമനം. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒരു ഭരണഘടനാ തസ്തികയാണ്, അവ ഒഴിഞ്ഞുകിടക്കാൻ പാടില്ല എന്നാണ് നിയമം അനുശാസിക്കുന്നത്. CAG പദവിയിലേക്ക് ഒരു പകരക്കാരനെ തിരയുന്ന തിരക്കിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എന്നും ആ അന്വേഷണം ചെന്നെത്തിയത് ജി സി മുർമുവിലാണ് എന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുർമുവിന്‍റെ ചില പ്രസ്താവനകള്‍ കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചു എന്ന അഭൂഹങ്ങള്‍ നിലനില്‍ക്കെയാണ് നിയമനം.
ബുധനാഴ്ചയാണ് മുര്‍മു ജമ്മു കശ്മീരിന്‍റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലയൊഴിഞ്ഞത്. തല്‍സ്ഥാനത്തേക്ക് മനോജ് സിന്‍ഹയെ നിയമിച്ചിരുന്നു.
കേന്ദ്ര ഭരണപ്രദേശത്ത് അതിര്‍ത്തി നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ചത്. രണ്ടുവര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കൂടാദി, ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ടും ഇദ്ദേഹം വിവാദത്തിലകപ്പെട്ടിരുന്നു. അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന ഹര്‍ജിക്ക് മറുപടിയായി, അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും എന്നായിരുന്നു, അദ്ദേഹം സുപ്രീംകോടതിയില്‍ അറിയിച്ചത്
1985 IAS ബാച്ചിലെ ഓഫിസറായിരുന്ന മുര്‍മു, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്രധനകാര്യ വകുപ്പിലും മുര്‍മു പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ മുപ്പതിന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കശ്മീര്‍ ല്ഫ്റ്റ്‌നെന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
ജമ്മു-കശ്മീരിന് പ്രത്യക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുമാറ്റിയതിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് സ്തുത്യർഹമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മുര്‍മു സ്ഥാനം ഒഴിഞ്ഞത്. ജമ്മുകശ്മീരിലെ എല്ലാ മേഖലയി ലും വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപന ത്തിനും ജി.സി.മുര്‍മു സുപ്രധാന പങ്കു വഹിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ നിന്നും മൂന്ന് തവണ ലോകസഭാംഗമായ വ്യക്തിയാണ് ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതല ഏറ്റിരിക്കുന്ന മനോജ് സിന്‍ഹ. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു അദ്ദേഹം.
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…
നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…