ഓഗസ്റ്റ് അഞ്ചിന് നടന്ന ഭൂമി പൂജക്ക് ശേഷം അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 42 മാസങ്ങളാണ് നിർമ്മാണ കാലാവധിയായി കണക്കാക്കിയിരിക്കുന്നത്.
മൂന്നു മുതൽ നാല് വർഷങ്ങൾ കൊണ്ട് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. ഓഗസ്റ്റ് എട്ടിന് പണി ആരംഭിച്ചു. 2024 ജനുവരി 31 ആണ് നിർമ്മാണ കാലാവധി തീരുന്ന ദിവസം.
ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 250 അംഗ സംഘത്തിനാണ് നിർമ്മാണ ചുമതലയിലുള്ളത്. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് കല്ലിൽ മനോഹരമായ അലങ്കാരപ്പണികൾ ചെയ്താവും നിർമ്മിക്കുക. ഒരു ലക്ഷം ക്യൂബിക് ചതുരശ്ര മീറ്റർ പിങ്ക് കല്ലുകളാണ് രാജസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്.
മൊത്തം 60 ഏക്കറിലാണ് ക്ഷേത്രം ഉയരുക. 181 അടിയാവും രാമക്ഷേത്രത്തിന്റെ ഉയരം. പ്രധാന ക്ഷേത്രത്തിന് മൂന്ന് നിലകളുണ്ടാവും. അഞ്ചു ഗോപുരങ്ങളുണ്ടാവും
ഏറ്റവും താഴത്തെ നില പൂർത്തിയായിക്കഴിഞ്ഞു. ഇനിയും ഒട്ടേറെ കൽപ്പണികൾ ബാക്കിയുണ്ട്. നിഖിൽ സോംപുരയ്ക്കാണ് ഡിസൈൻ ചുമതല. 2024 ഹോളി ദിനത്തിലാവും ക്ഷേത്രം തുറക്കുക എന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 300 കോടി രൂപയാകും നിർമ്മാണ ചിലവിനത്തിൽ പ്രതീക്ഷിക്കുന്നത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…