അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചു. തെക്കൻ അഫ്ഗാൻ നഗരത്തിന് ചുറ്റുമുള്ള താലിബാൻ പുതിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുത്തിട്ടുണ്ട്.
അതിനാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് സ്റ്റാഫ് അംഗങ്ങളെയും തിരികെയെത്തിച്ചു. താലിബാൻ അധിനിവേശത്തെ തുടർന്ന് നിരവധി സുരക്ഷാ പ്രശ്‍നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
കാന്തഹാർ നഗരത്തിന് സമീപം രൂക്ഷമായ പോരാട്ടം നടക്കുന്നതിനാലാണ് ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരെ തൽക്കാലം തിരിച്ചുകൊണ്ടുവന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് താൽക്കാലിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സേന പിന്മാറിയതോടുകൂടെ അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് താലിബാൻ മുമ്പ് അറിയിച്ചിരുന്നു. ഏറ്റുമുട്ടലുകളിലൂടെയും പുതിയ പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നതായും താലിബാൻ വ്യക്തമാക്കി.
മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.…
പ്രശസ്ത ജർമ്മൻ ഫാഷൻ റീട്ടെയിലറായ ന്യൂയോർക്കർ ഡബ്ലിനിൽ തങ്ങളുടെ ഐറിഷ് സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഇതിനകം 1,300-ലധികം ഔട്ട്‌ലെറ്റുകൾ…
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…