മെഡിസിന്‍, മാനേജ്മെന്റ് കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലയ്ക്കാന്‍ സാധ്യത

മെഡിസിന്‍, മാനേജ്മെന്റ് കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഇക്കുറി നിലയ്ക്കുമെന്ന് വിദേശ വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ നിരീക്ഷണം. അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ കണക്കിലെടുത്ത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ചൈനയില്‍ പഠിക്കാനുള്ള പദ്ധതികള്‍ പുനഃപരിശോധിച്ച് ബദല്‍ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്. ചൈനീസ് ഇറക്കുമതി വസ്തുക്കള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം മുറുകിവരവേയാണ് ഇതുസംബന്ധിച്ച സൂചനകളും പുറത്തുവരുന്നത്.

കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഇന്ത്യയില്‍ നിന്നുള്ള 23,000 വിദ്യാര്‍ത്ഥികള്‍ ആണ് ചൈനയില്‍ ഉണ്ടായിരുന്നത്. ഭൂരിഭാഗവും  മെഡിസിന്‍, മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍. ചൈനയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നാലാമത്തെ വലിയ സംഘമാണ് ഇന്ത്യക്കാര്‍.മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ചൈനയ്ക്കു പകരമായി ഇപ്പോള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കായുള്ള അന്വേഷണം മുറുകുന്നതെന്ന് ഇന്ത്യക്ക് പുറത്തുള്ള കോളേജുകള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പുകളായ കോളേജ്‌ദേഖോ, കോളിജിഫൈ, അഡ്മിറ്റാസ്, യോക്കറ്റ് എന്നിവയുടെ വക്താക്കള്‍ പറയുന്നു.

കോവിഡ് -19 കാരണം ഇതിനകം പലരും പദ്ധതികള്‍ മാറ്റിയിരുന്നു. ഇപ്പോള്‍ അതിര്‍ത്തിയിലെ പിരിമുറുക്കം തീരുമാനങ്ങളെ കൂടുതല്‍ സാരമായി ബാധിക്കുന്നുണ്ട്- യോക്കറ്റ് സഹസ്ഥാപകന്‍ സുമീത് ജെയിന്‍ പറഞ്ഞു. ചൈനയോടുള്ള വികാരങ്ങള്‍ നെഗറ്റീവ് ആണിപ്പോള്‍; വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മികച്ച ഓപ്ഷനുകള്‍ ഉണ്ട് – ജെയിന്‍ ചൂണ്ടിക്കാട്ടി.ഹോങ്കോങ്ങിനെയും കൈവിടാനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു താല്‍പ്പര്യം.

യു എസ്, കാനഡ, ഓസ്ട്രേലിയ എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായുള്ള വിദേശ രാജ്യങ്ങള്‍. ചൈന ആറാം സ്ഥാനത്താണെന്ന് മുംബൈ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സിയായ അഡ്മിറ്റാസ് സ്ഥാപകന്‍ രാജീവ് ഗഞ്ചൂ പറഞ്ഞു. ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 80-90% പേര്‍ മെഡിസിന്‍ ആണ് പഠിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചൈനയ്ക്കു പ്രിയമുണ്ടായിരുന്നു. മുഴുവന്‍ കോഴ്സിനുമായി 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയുള്ള താങ്ങാനാകുന്ന ഫീസ് ആണ് പ്രധാന കാര്യം.

2018 ല്‍ ചൈനയിലെ 1,004 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 196 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി 492,185 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. 23,198 വിദ്യാര്‍ത്ഥികളുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്ന് 50,600 വിദ്യാര്‍ത്ഥികളും തായ്ലന്‍ഡില്‍ നിന്ന് 28,608 വിദ്യാര്‍ത്ഥികളും പാക്കിസ്ഥാനില്‍ നിന്ന് 28,023 വിദ്യാര്‍ത്ഥികളുമാണുണ്ടായിരുന്നത്.

Newsdesk

Recent Posts

ഇന്ധന എക്സൈസ് തീരുവ വർധന സെപ്റ്റംബർ വരെ നീട്ടി; പ്രതിഷേധഭീതിയല്ല കാരണമെന്ന് സൈമൺ ഹാരിസ്

ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…

17 hours ago

രാജ്യത്തെ എല്ലാ എടിഎമ്മുകളുടെയും വിവരങ്ങളുമായി സെൻട്രൽ ബാങ്കിന്റെ പുതിയ ഡിജിറ്റൽ മാപ്പ്

അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…

21 hours ago

EUന് പുറത്തുനിന്നുള്ള ഓൺലൈൻ ഷോപ്പിംഗിന് പുതിയ കസ്റ്റംസ് ഫീസ് നാളെ മുതൽ; ഓരോ ഇനത്തിനും €3 അധികം നൽകണം

യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…

21 hours ago

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026’ ജൂലൈ 4ന് പോർട്ട്ലീഷിൽ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…

22 hours ago

സൗദി മലയാളീ സമാജം വായനാദിനത്തിൽ ‘ഷിബു ചക്രവർത്തിക്കൊപ്പം പാട്ടോരത്ത്’ പരിപാടി സംഘടിപ്പിച്ചു

ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…

24 hours ago

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

2 days ago