കങ്കണയ്‌ക്കെതിരെ ആഞ്ഞടിച്ച് ഊര്‍മ്മിള മതോന്ദ്കര്‍

മുംബൈ: വിവാങ്ങളില്‍ നിറഞ്ഞു നിന്ന കങ്കണ റണാവത്തിനെതിരെ ശക്തമായ ആഞ്ഞടിച്ചുകൊണ്ട് ബോളിവുഡിലെ സുപ്രസിദ്ധ നായിക ഊര്‍മ്മിള മതോന്ദ്കര്‍. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ സഹായിക്കാന്‍ കങ്കണക്ക് ഇപ്പോള്‍ സാധ്യമാവുമെന്നും അതിനായി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാവരുടെ പേര് വിവരങ്ങള്‍ കങ്കണ വെളിപ്പെടുത്തണമെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്മാരും കങ്കണ വെളിപ്പെടുത്ത പേരുകള്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുകയാണെന്നും പരസ്യമായി ഊര്‍മ്മിള വെല്ലുവിളിച്ചുകെണ്ട് പ്രസ്താവിച്ചു.

ബോളിവുഡ് സിനിമയെ മയക്കുമരുന്നുമായി ചേര്‍ന്ന് കങ്കണ റണാവത്ത് നടത്തിയ പരാമശങ്ങളെക്കുറിച്ച് ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ സംഭാഷണങ്ങളിലിലൂടെ പ്രതികരിക്കുകയായിരുന്നു ബോളിവുഡിലെ ഹിറ്റ് നായികയായിരുന്ന ഊര്‍മ്മിള മതോന്ദ്കര്‍.
‘ആരൊക്കെയാണ് അവര്‍? സധൈര്യം പേരുകള്‍ വെളിപ്പെടുത്തൂ. അത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ ഉപകാരമാവും. ഇക്കാര്യം എല്ലാവരും അറിയട്ടെ. താങ്കള്‍ അത് ചെയ്താല്‍ ഞാനായിരിക്കും താങ്കളെ ആദ്യം അഭിനന്ദിക്കുക’ എന്നായിരുന്നു ഊര്‍മ്മിളയുടെ പ്രസ്താവന. താനൊരു ഇരയാണെന്നും തന്നെ പലരും മനപ്പൂര്‍വ്വം കരിവാരി തേക്കുകയാണെന്നും തന്നെ ഒറ്റപ്പെടുത്തുവെന്നും കൂട്ടാമായി അക്രമിക്കുന്നുവെന്നും നിയമം കൊണ്ടു ബുദ്ധിമുട്ടിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ വെറുതെ ഉന്നയിച്ച് സമയം കളയാതെ മറിച്ച് ഇത്തരം കാര്യങ്ങള്‍ കൃത്യമായി തുറന്നു പറഞ്ഞ് വ്യക്തത പുറത്തു കൊണ്ടുവരണമെന്നും ഊര്‍മ്മിള വെളിപ്പെടുത്തി. കൂടാതെ ഇന്ത്യയില്‍ ഏറ്റവും അധികം മയക്കുമരുന്ന് ഉപയോഗിക്കുന്നതും ബിസിനസ് നടത്തുന്നതും കങ്കണയുടെ നാടായ ഹിമാചലലില്‍ ആണെന്നും ആദ്യം മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊര്‍മ്മിള മുന്‍പ് നടത്തിയ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിരുന്നു.

എല്ലാ സിനിമാ മേഖലയെയും മൊത്തം അടച്ച് ആക്ഷേപിച്ച കങ്കണയുടെ പ്രസ്താവന ബാലിശവും ഏകപക്ഷപരവുമാണെന്നും തന്റെ പേരിനും പ്രശസ്തിയും പണവുമെല്ലാം നല്‍കിയ മുംബൈ നഗരത്തിലും സിനിമാ വ്യവസായത്തിനോടും കങ്കണ ആദ്യം നന്ദിയാണ് പറയേണ്ടത് എന്നും ഊര്‍മ്മിള കൂട്ടിചേര്‍ത്തു. എല്ലാവടേയും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഉള്ളതുപോലെ സിനിമയ്ക്കകത്തും ഉപയോഗിക്കുന്നവര്‍ കുറച്ചുപേര്‍ കാണുമായിരിക്കും. എന്നുകരുതി മുഴുവന്‍ സിനിമാക്കാരും അത്തരക്കാരാണെന്നുള്ള പ്രസ്താവന തെറ്റാണ്. ഊര്‍മ്മിള ശക്തമായി കങ്കണയ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രസ്താവിച്ചു.

Newsdesk

Recent Posts

ഒരു മാസത്തേക്ക് പഞ്ചസാര കുറച്ചാൽ…

നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…

1 day ago

ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം പിൻവലിച്ചു

ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…

2 days ago

ഡബ്ലിനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…

2 days ago

അയർലണ്ടിൽ ഊർജ്ജ നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ 11.9% വർധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…

2 days ago

ഡബ്ലിനിൽ റെയിൽ ഗതാഗത സർവീസുകൾ തടസ്സപ്പെടും

ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…

3 days ago

സ്വിറ്റ്‌സർലൻഡിൽ റെയിൽവേ സ്റ്റേഷനിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

  സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…

3 days ago