മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരകൃത്യങ്ങൾ തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയിടാൻ നിയമം വ്യവസ്ഥ ചെയ്യുന്ന ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണ്. ജീവപര്യന്തം, കനത്തപിഴ, വേഗത്തിലുള്ള വിചാരണ എന്നിവയൊക്കെയാണ് നിയമത്തിലെ മറ്റുവ്യവസ്ഥകൾ.
നിയമത്തിന്റെ പേര് ശക്തി ആക്ട് എന്നാണ്. ഐപിസി, സിആര്‍പിസി, പോക്സോ നിയമങ്ങളില്‍ ഭേദഗതി വരുത്താനും മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നുണ്ട്. പുതിയ നിയമ അനുസരിച് 15 ദിവസം കൊണ്ട് കേസ് അന്വേഷണവും 30 ദിവസത്തില്‍ വിചാരണയും പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും.
പ്രത്യേക അന്വേഷണ സംഘങ്ങളും പ്രത്യേക കോടതികളുമാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ബില്ലില്‍ വ്യവസ്ഥകളുണ്ട്. സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ നിയമം കൊണ്ടു ലക്ഷ്യം വയ്ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…