മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരകൃത്യങ്ങൾ തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയിടാൻ നിയമം വ്യവസ്ഥ ചെയ്യുന്ന ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണ്. ജീവപര്യന്തം, കനത്തപിഴ, വേഗത്തിലുള്ള വിചാരണ എന്നിവയൊക്കെയാണ് നിയമത്തിലെ മറ്റുവ്യവസ്ഥകൾ.
നിയമത്തിന്റെ പേര് ശക്തി ആക്ട് എന്നാണ്. ഐപിസി, സിആര്‍പിസി, പോക്സോ നിയമങ്ങളില്‍ ഭേദഗതി വരുത്താനും മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നുണ്ട്. പുതിയ നിയമ അനുസരിച് 15 ദിവസം കൊണ്ട് കേസ് അന്വേഷണവും 30 ദിവസത്തില്‍ വിചാരണയും പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും.
പ്രത്യേക അന്വേഷണ സംഘങ്ങളും പ്രത്യേക കോടതികളുമാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ബില്ലില്‍ വ്യവസ്ഥകളുണ്ട്. സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ നിയമം കൊണ്ടു ലക്ഷ്യം വയ്ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…