കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര് മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മരിച്ചവരില്‍ 15 പേര് കൊല്‍ക്കത്തയില്‍ നിന്നാണ്. വീടുകളും മരങ്ങളും തകര്‍ന്നു വീണും വൈദ്യുതാഘാതമേറ്റുമാണ് മരണം സംഭവിച്ചത്.
‘ഇതിനുമുമ്പ് ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല, പ്രധാനമന്ത്രി മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ കാണാനും ആവശ്യപ്പെടും,’ മമത പറഞ്ഞു.
ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മമത പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗനസിലെ ഹസ്നാബാദ് ഹിന്‍ഗല്‍ഗുഞ്ച് പ്രദേശത്താണ് പശ്ചിമബംഗാളില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായിരിക്കുന്നത്. ഇച്ചാമതി നദി കരകവിഞ്ഞൊഴുകുന്നതു മൂലം 60 ഓളം ഗ്രാമങ്ങളില്‍ അനിയന്ത്രിതമായി വെള്ളം ഒഴുകുകയാണ്.
ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായിട്ടുണ്ട്. നദികളില്‍ നിന്നും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ താല്‍ക്കാലിക ക്യാമ്പുകള്‍ പോലും സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്ക് ഫോഴ്സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…