ന്യൂഡെല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയവരെ കണ്ടെത്തുന്നതിനുള്ള ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കിയിട്ടുണ്ട്. 216 വിദേശികള്‍ ഈ മത സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവര്‍ക്ക് അല്‍ ഖ്വയ്ദ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്, കൊറോണ വ്യാപനം ഉണ്ടായ സ്ഥലങ്ങളില്‍ സമ്മേളനത്തില്‍പങ്കെടുത്തവരുടെ സാന്നിധ്യം ഉണ്ടോ എന്നത് സംബന്ധിച്ച് വിവര ശേഖരണം രഹസ്യന്വേഷണ വിഭാഗം ആരംഭിച്ചിട്ടുണ്ട്.
നിസാമുദ്ദീനിലെ സമ്മേളനത്തിന് ശേഷം മാര്‍ക്കസ് കോപ്ലെക്സില്‍ ഉണ്ടായിരുന്ന 2300 പേരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.
അര്‍ദ്ധ രാത്രിയില്‍ അജിത് ഡോവല്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം അനുസരിച്ചാണ് ഡോവല്‍ മര്‍ക്കസില്‍ എത്തിയത്.നിസാമുദ്ദീന്‍ പൂര്‍ണമായും അര്ദ്ധ സൈനിക വിഭാഗത്തിന്‍റെ നിയന്ത്രണത്തിലാണ്.മത സമ്മേളനത്തില്‍ പങ്കെടുത്ത617 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരിച്ചറിഞ്ഞ മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
മതസമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ അവരുടെ സംസ്ഥാനങ്ങളില്‍ മടങ്ങി എത്തിയതിന് പിന്നാലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.ഇതിന് പിന്നാലെയാണ്
സര്‍ക്കാര്‍ മത സമ്മേളനത്തെകുറിച്ച് വിശദമായി അന്വേഷിക്കാന്‍ തുടങ്ങിയത്.ഇപ്പോള്‍ വിദേശ രാജ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
ഫിജി,അഫ്ഗാനിസ്ഥാന്‍,തായ്ലാന്‍ഡ്,ശ്രീലങ്ക,മലേഷ്യ,മ്യാന്മാര്‍,സിംഗപൂര്‍,ഫ്രാന്‍സ്,അള്‍ജീരിയ,ബംഗ്ലാദേശ്,പാകിസ്ഥാന്‍,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മതസമ്മേളനത്തില്‍
പങ്കെടുക്കാനെത്തി,ഇന്ത്യയില്‍ നിന്ന് രണ്ടായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.രണ്ട് ഘട്ടമായി നടന്ന സമ്മേളനത്തിന്‍റെ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യ സമ്മേളനം നടന്നതിന് ശേഷം വീണ്ടും സമ്മേളനം എന്തിന് ചേര്‍ന്നു.എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതിലൊക്കെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം
ആരംഭിച്ചിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…