കൊൽക്കത്ത: ബംഗാളിൽ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ ഗതാഗതം തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
കൊൽക്കത്തിയിൽനിന്ന് 500 കിലോമീറ്റർ അകലെ ചോപ്രായിലാണ് സംഭവം. പ്രതിേഷധക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച പ്രതിഷേധത്തിനിടെ മൂന്നു ബസുകളും ഒരു പൊലീസ് വാഹനവും പ്രദേശവാസികൾ അഗ്നിക്കിരയാക്കി.
പത്താംക്ലാസ് വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരയുന്നതിനിടെ മരക്കൊമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രദേശത്തുനിന്ന് രണ്ടു സൈക്കിളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവ പൊലീസിന് കൈമാറി.
അതേസമയം പോസ്റ്റ്മോർട്ടം റിേപ്പാർട്ടിൽ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നത് മൂലമാണെന്നും ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും പൊലീസ് അറിയിച്ചു.
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി…
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…
മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…
നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…
തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…