കുവൈത്ത് സിറ്റി: ലോക്ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.
ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ കാരണം. ഇനി പുതിയ വീസയിൽ മാത്രമേ ഇത്തരക്കാർക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് അൽ തവാല പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ വീസ പുതുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് സാവകാശം നൽകിയിരുന്നു. ഈ സൗകര്യം 4 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തുകയും ചെയ്തതായും സൂചിപ്പിച്ചു.
1.3 ലക്ഷത്തോളം നിയമലംഘകർ; കടുത്ത നടപടി വരും
നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം 26,000 പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. 1.3 ലക്ഷത്തോളം നിയമലംഘകർ നിലവിൽ രാജ്യത്തുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി…
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…
മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…
നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…
തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…