കുവൈത്ത് സിറ്റി: ലോക്ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.
ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ കാരണം. ഇനി പുതിയ വീസയിൽ മാത്രമേ ഇത്തരക്കാർക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് അൽ തവാല പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ വീസ പുതുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് സാവകാശം നൽകിയിരുന്നു. ഈ സൗകര്യം 4 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തുകയും ചെയ്തതായും സൂചിപ്പിച്ചു.
1.3 ലക്ഷത്തോളം നിയമലംഘകർ; കടുത്ത നടപടി വരും
നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം 26,000 പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. 1.3 ലക്ഷത്തോളം നിയമലംഘകർ നിലവിൽ രാജ്യത്തുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അയർലണ്ടിൽ കടുത്ത ചൂട് അനുഭവപ്പെടാനിരിക്കെ 12 കൗണ്ടികൾക്ക് Met Éireann യെല്ലോ ഹീറ്റ് വാർണിംഗ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 10…
Dublin: The Miss & Mrs. Cross Continent Beauty Pageant With A Cause brought together beauty,…
തൊഴിലാളികൾക്ക് കൂടുതൽ സുതാര്യവും പ്രവചിക്കാവുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ (EU) ഡയറക്ടീവ് പൂർണമായി ദേശീയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച്…
ഉപഭോക്താക്കൾക്ക് സേവന കരാർ (കോൺട്രാക്ട്) റദ്ദാക്കുന്നത് അനാവശ്യമായി ബുദ്ധിമുട്ടാക്കിയതിന് Sky Ireland-ന് €250,000 (രണ്ടര ലക്ഷം യൂറോ) പിഴ ചുമത്തി…
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra)…
മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.…