ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. ബീജീങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ഗ്രൂപ്പുമായിട്ടുള്ള കരാറാണ് റദ്ദാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016-ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.
ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വേ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്.
ദമ്മാം: ഒരു ഇടവേളക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നാച്ചു അണ്ടോണക്ക് സ്വീകരണവും ഉപരിപഠനാർത്ഥം നാട്ടിലേക്ക്…
ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…
സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ "MAESTRO ILAIYARAAJA LIVE IN CONCERT" അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം.…
സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം 'മില്യൺ' വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം…
ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…