Categories: India

സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്‍റെ ഒപ്പമുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ നിയമസഭ സ്പീക്കര്‍ കൈക്കൊണ്ട നടപടിയ്ക്കെതിരെ ഹൈക്കോടതി

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനും  അദ്ദേഹത്തിന്‍റെ ഒപ്പമുള്ള  18 എം.എല്‍.എമാര്‍ക്കുമെതിരെ നിയമസഭ സ്പീക്കര്‍ കൈക്കൊണ്ട നടപടിയ്ക്കെതിരെ ഹൈക്കോടതി.

വിമതർക്കെതിരെ  സ്പീക്കര്‍ സ്വീകരിച്ച നടപടി തടഞ്ഞ  ഹൈക്കോടതി  ജൂലൈ 24 വെള്ളിയാഴ്ച വരെ ഇവരെ അയോഗ്യരാക്കാൻ പാടില്ലെന്ന്   രാജസ്ഥാൻ നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകി. ഇതോടെ പൈലറ്റ് ക്യാമ്പിന്    ആശ്വാസമായിരിയ്ക്കുകയാണ്.  

നിയമസഭ സ്പീക്കര്‍  പുറപ്പെടുവിച്ച  അയോഗ്യതാ നോട്ടീസിനെതിരെ വിമത എംഎൽഎമാർ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ 17 ന്  വാദം  നടന്നിരുന്നു. തുടര്‍ന്ന് 21 വരെ എംഎൽഎമാർക്കെതിരെ നടപടി  കൈക്കൊള്ളരുതെന്ന് ഹൈ ക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഹര്‍ജിയില്‍ തുടര്‍ വാദം ഇന്നാണ് പൂര്‍ത്തിയായത്.  ഹര്‍ജിയില്‍ വിധി വെളളിയാഴ്ച  പുറപ്പെടുവിക്കു൦. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്‍ദി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

മുതിര്‍ന്ന  അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആണ് സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കും വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതുമായി  ബന്ധപ്പെട്ട് സ്പീക്കറുടെ അധികാരപരിധിയില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു മുന്‍പ് കോണ്‍ഗ്രസ് അഭിഭാഷകന്‍  വാദിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ അധികാരപരിതി പരിമിതപ്പെടുത്താവുന്നതല്ലെന്നും ഈ കേസ് കോടതിയുടെ പരിധിയില്‍ വരുന്നതാണ് എന്നും മുകുള്‍ റോഹ്ത്തഗി വാദിച്ചു.

കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് സ്പീക്കര്‍ നോട്ടീസ് അയച്ചത്. എന്നാല്‍, കോവിഡ് മഹാമാരിക്കിടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഹാജരാകാന്‍ വെറും മൂന്ന് ദിവസം മാത്രമാണ് സ്പീക്കര്‍ അനുവദിച്ചത് എന്നും പൈലറ്റ് ക്യാംപ് കോടതിയില്‍ ആരോപിച്ചു.

വിമത  എംഎല്‍എമാര്‍ ഇതുവരെ കൂറുമാറുകയോ പാര്‍ട്ടി വിടുകയോ ചെയ്തിട്ടില്ലെന്നും   പൈലറ്റ് ക്യാമ്പിലെ  എല്‍എമാര്‍ ഉയര്‍ത്തിയ എല്ലാ ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി നല്‍കണമെന്നും കോടതി സ്പീക്കറില്‍ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു.  

സ്പീക്കര്‍ എല്ലായ്‌പ്പോളും ഭരണകക്ഷിയുമായി ബന്ധപ്പെട്ട ആളായിരിക്കും. അതുകൊണ്ട് തന്നെ  എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്ന  കാര്യവും മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച 2020ലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ്  റോഹ്ത്തഗി വാദം ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസമാണ്  രാജസ്ഥാന്‍ സ്പീക്കര്‍, സച്ചിന്‍  പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ്  കോടതി നിര്‍ദ്ദേശം. 

Newsdesk

Recent Posts

ഗായകരായ നാച്ചു അണ്ടോണക്ക് സ്വീകരണവും കല്യാണിക്ക് യാത്രയയപ്പും നൽകി

ദമ്മാം: ഒരു ഇടവേളക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നാച്ചു അണ്ടോണക്ക് സ്വീകരണവും ഉപരിപഠനാർത്ഥം നാട്ടിലേക്ക്…

2 hours ago

കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ സ്വീകരിച്ചു

ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…

7 hours ago

“ഇളയ നിലാ പൊഴികിറതേ… ഇദയം വരൈ നനയ് കിറതേ..” തലമുറകളുടെ ഹൃദയം നിറച്ച് ഡബ്ലിനിൽ ഇളയരാജയുടെ സംഗീതവിരുന്ന്

സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ "MAESTRO ILAIYARAAJA LIVE IN CONCERT" അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം.…

7 hours ago

‘മോനേ ദിനേശാ..ഇത് ലാലേട്ടനാ’.. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലണ്ട് മന്ത്രി

സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം 'മില്യൺ' വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം…

9 hours ago

കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ സ്വീകരിച്ചു

ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…

9 hours ago

ഇന്ധന എക്സൈസ് തീരുവ വർധന സെപ്റ്റംബർ വരെ നീട്ടി; പ്രതിഷേധഭീതിയല്ല കാരണമെന്ന് സൈമൺ ഹാരിസ്

ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…

1 day ago