ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലൂരുവിൽ അജ്ഞാതരോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കൂടാതെ കുടിവെള്ളത്തിൽ കീടനാശിനിയും കണ്ടെത്തിയതായി പറയുന്നു. എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതുവരെ 500നടുത്ത് ആളുകള്‍ക്കാണ് അജ്ഞാതരോഗം പിടിപെട്ടത്. ഡിസംബര്‍ അഞ്ചു മുതലാണ് രോഗം പടരാൻ തുടങ്ങിയത്. രോഗം ബാധിച്ച 45 വയസ്സുള്ള ഒരാൾ മരിക്കുകയും ചെയ്തു. ഛർദിയും തളർച്ചയും അപസ്മാരത്തിന് സമാനമായ രോഗലക്ഷണമാണ് എല്ലാവരിലും കണ്ടത്.
രോഗികളിൽ കൂടുതലും പ്രായമായവരും കുട്ടികളുമാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നംഗ കേന്ദ്രസംഘം ചൊവ്വാഴ്ച എലൂരിലെത്തിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
മിഡിൽട്ടണിൽ ആവേശകരമായി നടന്ന സി.എസ്.കെ ഇൻഡോർ കപ്പ് സീസൺ 2-ൽ കോയിൻസ് ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. ഫൈനൽ പോരാട്ടത്തിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…