Categories: India

പൗരത്വ പ്രതിഷേധത്തില്‍ കലാപക്കുറ്റം ചുമത്തിയ എഫ്.ഐ.ആറില്‍ പൊലീസിന് ‘ക്ലീന്‍ ചിറ്റ്’; കൊലക്കേസ് ഒരു ഖണ്ഡികയിലും

സംഭാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിചിത്രമായ എഫ്.ഐ.ആറുമായി പൊലീസ്. 17 പേര്‍ക്കെതിരെ കലാപമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. മറ്റൊന്ന് 23-കാരനായ മുഹമ്മദ് ഷെറോസിന്റെ കൊലപാതകം സംബന്ധിച്ചാണ്. രണ്ട് എഫ്.ഐ.ആറുകളിലും അന്വേഷണം നടക്കുന്നതായാണു പറയുന്നത്.

17 പേര്‍ക്കെതിരെ ഏഴു കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഷെറോസിന്റെ കൊലയില്‍ ആകെയുള്ളത് ഒരു വകുപ്പ് മാത്രമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിലാണ് ഈ രണ്ട് എഫ്.ഐ.ആറുകളും സംഭവിച്ചിരിക്കുന്നത്. അതും സംഭാല്‍ പൊലീസ് സ്റ്റേഷനില്‍.

17 പേര്‍ക്കെതിരെ കേസടുത്തതായുള്ള എഫ്.ഐ.ആറില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇതിനിടെ പൊലീസിനു വെടിവെയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും സ്വയരക്ഷാര്‍ഥവുമാണു വെടിവെച്ചതെന്ന് എഫ്.ഐ.ആറില്‍ വിശദീകരണവുമുണ്ട്.

ഡിസംബര്‍ 20-നാണ് ഷെറോസിന്റെ മരണം സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. വെടിയേറ്റാണു മരിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ പ്രതികളാരെന്ന് അതില്‍ പറയുന്നില്ല. മാത്രമല്ല, കൊല്ലക്കുറ്റം വരുന്ന ഐ.പി.സി 302 വകുപ്പ് അതില്‍ ചുമത്തിയിട്ടില്ല. പകരം കുറ്റകരമായ നരഹത്യ എന്നു പറയുന്ന ഐ.പി.സി 304 വകുപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാവട്ടെ, കൊലക്കുറ്റത്തിനു തുല്യമല്ല താനും. ഒരു ഖണ്ഡികയിലാണ് ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഷെറോസിന്റെ ബന്ധുവായ മുഹമ്മദ് തസ്‌ലിമിന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രക്ക് ഡ്രൈവറായ ഷെറോസിനെ ചന്ദൗസി ചൗരാഹയില്‍ പരിക്കേറ്റു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

എഫ്.ഐ.ആറില്‍ ഷെറോസിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെ പേരു പോലും പരാമര്‍ശിക്കുന്നില്ല. ഒരു കൊല നടന്നാല്‍ ആ കൊല സ്ഥിരീകരിച്ച ഡോക്ടറെ പരാമര്‍ശിക്കുകയും കൊലയുടെ പ്രഥമദൃഷ്ട്യാ ഉള്ള കാരണം എഴുതുകയും ചെയ്യുന്നത് എഫ്.ഐ.ആറില്‍ പതിവാണ്.

എന്നാല്‍ സംഭാല്‍ പൊലീസിന്റെ എഫ്.ഐ.ആറില്‍ ഇതില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട ലഭിച്ചിട്ടില്ലെന്ന് ഷിറോസിന്റെ കുടുംബം ആരോപിച്ചിട്ടുമുണ്ട്. ഷെറോസിനെ കണ്ടെത്തിയ ചന്ദൗസി ചൗരാഹയില്‍ പൊലീസിനെ വിന്യസിച്ചിരുന്നില്ലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ മരണം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ്, ഡിസംബര്‍ 19-നാണ് അവിടെ വലിയ തോതിലുള്ള പ്രതിഷേധം നടക്കുകയും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ വീണ്ടും ചൂട് കൂടും; താപനില 26 ഡിഗ്രി വരെ ഉയരും

അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…

8 hours ago

ഹൈബ്രിഡ് നയം പാലിക്കാത്ത ജീവനക്കാർക്കെതിരെ സെൻട്രൽ ബാങ്ക്; നിയമം പാലിക്കാത്തവരുടെ പട്ടിക മാനേജർമാർക്ക് നൽകി

വർക്ക്‌ ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി…

10 hours ago

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച ‘ലോ ആൻ്റ് ഓർഡർ’ ടീസർ എത്തി

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം .... അവരോടാണു യുദ്ധം...ചോര വീഴ്ത്താതെ,ചോര കൊടുക്കാതെ തീർക്കാൻ പറ്റും... എന്നുറപ്പില്ലാത്ത കളി...രഞ്ജിത്ത് സംവിധാനം ചെയ്യുന്ന…

14 hours ago

യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? മറുപടിയുമായി പെയ്മെന്റ് കൗൺസിൽ

ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…

1 day ago

ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് – കിൽക്കെന്നി പോരാട്ടം

ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ഫിൻഗ്ലാസ്-1ഉം കിൽക്കെന്നി -1ഉം ഏറ്റുമുട്ടും. 📅 ഓഗസ്റ്റ് 9, ഞായറാഴ്ച…

1 day ago

അയർലണ്ടിൽ പുതിയ BER എനർജി റേറ്റിംഗ് സംവിധാനം നിലവിൽ; വീടുടമകളും വാങ്ങുന്നവരും അറിയേണ്ടത്

അയർലണ്ടിലെ വീടുകൾക്കുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) സംവിധാനം ഈ വർഷം മെയ് 24 മുതൽ പുതിയ രൂപത്തിൽ നിലവിൽ…

1 day ago