ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രധാന സ്‌പോണ്‍സറാകുന്നു. ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവോയെ മറികടന്നാണ് ടാറ്റ പുതിയ സ്‌പോണ്‍സറാകുന്നത്. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഗവേണിങ് കൗണ്‍സില്‍ മീറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രിജേഷ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയുണ്ടാകും.
2018 മുതല്‍ 2022 വരെയാണ് വിവോയ്ക്ക് ഐ.പി.എല്ലുമായി കരാറുണ്ടായിരുന്നത്. 2200 കോടി രൂപയായിരുന്നു കരാര്‍. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 2020-ല്‍ വിവോയുമായുള്ള കരാര്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. അന്ന് ഡ്രീം ഇലവനാണ് ഐ.പി.എല്ലിന്റെ സ്‌പോണ്‍സറായത്. 2021-ല്‍ വിവോ വീണ്ടും സ്‌പോണ്‍സറായി തിരിച്ചെത്തി. ടാറ്റയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കായിരിക്കും.
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…