ന്യുഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോറോണയെയും, ഇന്ത്യ-ചൈന സംഘർഷത്തേയും കുറിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.
കോറോണയ്ക്കെതിരെ കേന്ദ്രസർക്കാർ മികച്ച രീതിയിലാണ് പോരാടുന്നതെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗവ്യാപനം കുറവാണെന്നും അമിത് ഷാ പറഞ്ഞു. പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത്.
തനിക്ക് രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ അദ്ദേഹം അത് കോൺഗ്രസ് പാർട്ടി നേതാക്കളുടെ ജോലിയാണെന്നും ചിലർ വക്രദൃഷ്ടികളാണെന്നും അവർ ശരിയിൽ പോലും തെറ്റ് കണ്ടെത്തുമെന്നും പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രിയെ സറണ്ടർ മോദിയെന്ന് വിളിച്ച രാഹുലിന്റെ ട്വീറ്റിനോടും ഷാ പ്രതികരിച്ചു.
ഇന്ത്യാവിരുദ്ധ പ്രചാരവേലകള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷന്‍ ഇത്തരം പ്രതിസന്ധികളിൽ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പുലർത്തുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. അവർ പാക്കിസ്ഥാനെയും ചൈനയേയും പ്രാത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹത്തിനും പാര്‍ട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണ് ഇതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
നിയന്ത്രണരേഖയിലെ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി നടത്തിയ ട്വീറ്റുകളോടും ഷാ പ്രതികരിച്ചു. ചർച്ചയ്ക്കാണെങ്കിൽ വര് നമുക്ക് 1962 മുതൽ ഇതുവരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സൈനികർ രാജ്യത്തിന്വേണ്ടി നിലകൊള്ളുമ്പോൾ സർക്കാർ തീരുമാനമെടുത്ത് മുന്നോട്ടു നീങ്ങുമ്പോൾ പാക്കിസ്ഥാനേയും ചൈനയേയും സന്തോഷിപ്പിക്കുന്ന പരമാർശങ്ങൾ നടത്തരുതെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹിയിലെ കോറോണ കേസുകളെക്കുറിച്ച് സംസാരിച്ച അമിത് ഷാ പേടിക്കുന്നപ്പോലെ ജൂലൈ 31 ആകുമ്പോൾ രോഗികളുടെ എണ്ണം 5.5 ലക്ഷം ആകില്ലയെന്നും. നമ്മൾ ഇപ്പോൾ കുറച്ചുകൂടി നല്ല അവസ്ഥയിലേയ്ക്കാണ് പോകുന്നതെന്നും പറഞ്ഞു. ഇപ്പോൾ നമ്മൾ മുൻകരുതൽ നടപടികളിൽ നല്ല ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…