ന്യുഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോറോണയെയും, ഇന്ത്യ-ചൈന സംഘർഷത്തേയും കുറിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.
കോറോണയ്ക്കെതിരെ കേന്ദ്രസർക്കാർ മികച്ച രീതിയിലാണ് പോരാടുന്നതെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗവ്യാപനം കുറവാണെന്നും അമിത് ഷാ പറഞ്ഞു. പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത്.
തനിക്ക് രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ അദ്ദേഹം അത് കോൺഗ്രസ് പാർട്ടി നേതാക്കളുടെ ജോലിയാണെന്നും ചിലർ വക്രദൃഷ്ടികളാണെന്നും അവർ ശരിയിൽ പോലും തെറ്റ് കണ്ടെത്തുമെന്നും പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രിയെ സറണ്ടർ മോദിയെന്ന് വിളിച്ച രാഹുലിന്റെ ട്വീറ്റിനോടും ഷാ പ്രതികരിച്ചു.
ഇന്ത്യാവിരുദ്ധ പ്രചാരവേലകള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷന്‍ ഇത്തരം പ്രതിസന്ധികളിൽ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പുലർത്തുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. അവർ പാക്കിസ്ഥാനെയും ചൈനയേയും പ്രാത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹത്തിനും പാര്‍ട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണ് ഇതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
നിയന്ത്രണരേഖയിലെ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി നടത്തിയ ട്വീറ്റുകളോടും ഷാ പ്രതികരിച്ചു. ചർച്ചയ്ക്കാണെങ്കിൽ വര് നമുക്ക് 1962 മുതൽ ഇതുവരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സൈനികർ രാജ്യത്തിന്വേണ്ടി നിലകൊള്ളുമ്പോൾ സർക്കാർ തീരുമാനമെടുത്ത് മുന്നോട്ടു നീങ്ങുമ്പോൾ പാക്കിസ്ഥാനേയും ചൈനയേയും സന്തോഷിപ്പിക്കുന്ന പരമാർശങ്ങൾ നടത്തരുതെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹിയിലെ കോറോണ കേസുകളെക്കുറിച്ച് സംസാരിച്ച അമിത് ഷാ പേടിക്കുന്നപ്പോലെ ജൂലൈ 31 ആകുമ്പോൾ രോഗികളുടെ എണ്ണം 5.5 ലക്ഷം ആകില്ലയെന്നും. നമ്മൾ ഇപ്പോൾ കുറച്ചുകൂടി നല്ല അവസ്ഥയിലേയ്ക്കാണ് പോകുന്നതെന്നും പറഞ്ഞു. ഇപ്പോൾ നമ്മൾ മുൻകരുതൽ നടപടികളിൽ നല്ല ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…